ഇടുക്കി: ഇടുക്കിയിൽ സ്വന്തം മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അഞ്ച് വയസ് മുതൽ എട്ട് വയസ് വരെ നിരന്തരം മൂന്ന് വർഷത്തോളമാണ് പ്രതി മകളെ പീഡനത്തിനിരയാക്കിയത്.
എട്ടാം വയസിൽ നിരന്തരമായി വയറ് വേദനയെ ഉണ്ടായതിനെ തുടർന്നാണ് കുട്ടി വിവരം അമ്മയോട് പറഞ്ഞത്. താൻ നേരിടുന്ന പീഡനത്തിന്റെ ഗൗരവം കുട്ടി അപ്പഴും തിരിച്ചറിഞ്ഞിരുന്നില്ല. തുടർന്ന് കുട്ടിയ്‌ക്ക് കൗൺസിലിംഗ് നൽകി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
2020 ൽ കരിമണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് വർഷം കൂടെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കുട്ടിക്ക് മതിയായ നഷ്ട പരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിട്ടിക്കും നിർദ്ദേശം നൽകി.















