ആലപ്പുഴ: കാർത്തികപള്ളിയിൽ തകർന്നുവീണ സ്കൂൾ കെട്ടിടത്തിൽ ഒരുവർഷമായി ക്ലാസുകൾ നടക്കുന്നുണ്ടായിരുന്നില്ലെന്ന പ്രധാനാധ്യാപകന്റെ വാദം തള്ളി കുട്ടികളും നാട്ടുകാരും. കഴിഞ്ഞ ആഴ്ച വരെ ഇവടെ ക്ലാസ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് സ്കൂളിലെ കുട്ടികൾ പായുന്നത്. സംഭവത്തിനുപിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയതോടെ സ്ഥലത്ത് പോലിസും നാട്ടുകാരും തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
ഫിറ്റ്നസ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗമാണ് തകർന്നതെന്നും ഇവിടെ ഒരുവർഷമായി ക്ലാസുകൾ നടക്കുകയോ ഓഫീസിൽ പ്രവർത്തിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു അപകടത്തിനുപിന്നാലെ പ്രധാന അധ്യാപകന്റെ വിശദീകരണം. എന്നാൽ കഴിഞ്ഞ ആഴ്ച വരെ ക്ലാസുകൾ നടന്ന കെട്ടിടമാണ് തകർന്നതെന്നും അപകടത്തിനുപിന്നാലെ ക്ലാസ് റൂമുകളിലെ ബെഞ്ചും ഡെസ്ക്കും എടുത്ത് മാറ്റിയെന്നും നാട്ടുകാർ ആരോപിച്ചു.
കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തകര്‍ന്ന് വീണത്. അവധി ദിവസമായതിനാൽ കുട്ടികളില്ലാത്തതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂളിലെ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്.















