റായ്പൂർ: ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. സുക്മ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒമ്പത് കേസുകളിലെ പ്രതിയും അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ബുസ്കി നുപ്പോണാണ് കൊല്ലപ്പെട്ടത്.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ഒരു റൈഫിളും, സ്ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വനപ്രദേശത്ത് നക്സലുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചത്. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്.
സെപ്റ്റംബർ 18-ന് ഗുഫ്ഡിനും പെരമപാറക്കും ഇടയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു വിവരം. തുടർന്ന് ഛത്തീസ്ഗഢ് പൊലീസും സുരക്ഷാസേനയും സംയുക്തമായി ഓപ്പറേഷൻ നടത്തുകയായിരുന്നു. മലങ്കിർ ഏരിയ കമ്മിറ്റിയിലെ അംഗമാണ് കൊല്ലപ്പെട്ട ബുസ്കി നുപ്പോൺ.















