ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിലേറ്റ തിരിച്ചടിക്ക് പിന്നാലെ വനിതാ ബ്രിഗേഡുമായി പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ്. “ജമാഅത്ത്-ഉൽ-മോമിനാത്ത്” എന്ന പേരിലാണ് വനിതാ വിഭാഗം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജയ്ഷെ സ്ഥാപകനും കൊടും ഭീകരനുമായ മൗലാന മസൂദ് അസറിന്ററെ കത്ത് പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാനിലെ ബഹവൽപൂരിലെ മർകസ് ഉസ്മാൻ-ഒ-അലിയിൽ യുവതികളുടെ റിക്രൂട്ട്‌മെന്റ് ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
ജെയ്‌ഷെ മുഹമ്മദിന്റെ മീഡിയ വിഭാഗമായ അൽ-ഖലം പുറത്തിറക്കിയ കത്തിൽ വനിതാ ബ്രിഗേഡിനെ നയിക്കുന്നത് മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കുമെന്ന് പറയുന്നു. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ നടത്തിയ വ്യോമാക്രണത്തിൽ സാദിയയുടെ ഭർത്താവ് യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു.
ബഹാവൽപൂർ, കറാച്ചി, മുസാഫറാബാദ്, കോട്‌ലി, ഹരിപൂർ, മൻസെഹ്‌റ എന്നിവിടങ്ങളിലെ മതപഠന കേന്ദ്രങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ റിക്രൂട്ട് ചെയ്യുന്നത്. കൂടാതെ കമാൻഡർമാരുടെ ഭാര്യമാരെയും ജെയ്‌ഷെ റിക്രൂട്ട് ചെയ്യുന്നു എന്നാണ് റിപ്പോർട്ട്.
ദിയോബന്ദി സിദ്ധാന്തം പിന്തുടരുന്ന ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകൾ സ്ത്രീകൾ യുദ്ധത്തിൽ പങ്കെടുക്കുന്നതും ജിഹാദിനായി അതിർത്തി കടക്കുന്നതും നേരത്തെ കർശനമായി വിലക്കിയിരുന്നു. ലൈംഗിക അടിമകൾ ആയി മാത്രമാണ് ഇവർ സ്ത്രീകളെ ഉപയോഗിച്ചിരുന്നത്. എന്നാൽ
ഐസിസ്, ബൊക്കോ ഹറാം, ഹമാസ് തുടങ്ങിയ ഭീകര സംഘടനകൾ സ്ത്രീകളെ ചാവേറുകളായി ഉപയോഗിക്കാറുണ്ട്.
മാഅത്ത്-ഉൽ-മോമിനാത്തിന്റെ രൂപീകരണം സൂക്ഷ്മമായാണ് ലോകരാജ്യങ്ങൾ നോക്കി കാണുന്നത്. ഭാവിയാൽ വനിതകളെ ചാവേർ ബോംബുകളായി ഉപയോഗിക്കാനാണ് സാധ്യത.















