കരുനാഗപ്പള്ളി: ഭാര്യയെ പേരെടുത്തു വിളിച്ച എതിർ സ്ഥാനാർത്ഥിയെയും ബിജെപി വനിതാ പ്രവർത്തകരെയും വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ നഗരസഭ ചെയർമാനെതിരെ കേസ്. കൊല്ലം കരുനാഗപ്പള്ളി നഗരസഭ ചെയർമാനായിരുന്ന പടിപ്പുര ലത്തീഫിനെതിരെയാണ് കേസെടുത്തത്. ഇയാൾ സിപിഐ നേതാവാണ്.
കഴിഞ്ഞ 12 ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.റോഡിലൂടെ പോകുകയായിരുന്ന വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറയുകയായിരുന്നു. പടിപ്പുര ലത്തീഫിന്റെ ഭാര്യയും കരുനാഗപ്പള്ളി നഗരസഭാ 33-ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി നസീമ ലത്തീഫിനെ “നസീമേ” എന്ന് പേരെടുത്ത് വിളിച്ചതിനാണ് ഇയാൾ 33-ാം ഡിവിഷനിലെ NDA സ്ഥാനാർഥിയായിരുന്ന സുചിത്ര മനോജിനെയും സഹ പ്രവർത്തക വിദ്യയെയും ഭീഷണിപ്പെടുത്തിയത്. ലത്തീഫിന്റെ ഭാഗത്ത് നിന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും ഉണ്ടായി . ഇത് കൂടാതെ ഒറ്റ എണ്ണത്തിനെ ഭൂമിയിൽ വെച്ചേക്കില്ല എന്നും പടിപ്പുര ലത്തീഫ് സുചിത്ര മനോജിനോട് പറഞ്ഞു.
ഇതേ തുടർന്നാണ് സുചിത്ര പോലീസിൽ പരാതി കൊടുത്തത്.















