കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മമത ബാനാർജിക്ക് സീറ്റ് ഓഫർ ചെയ്ത് മുൻ തൃണമൂൽ കോൺഗ്രസ് നേതാവ്. മമത ബാനർജി പാർട്ടിയിൽ ഒറ്റപ്പെട്ട സാഹചര്യത്തിൽ മമത ബാനർജിക്ക് സംസ്ഥാന നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ തന്റെ മണ്ഡലമായ റജിനഗര്‍ ഒഴിഞ്ഞുതരാന്‍ തയ്യാറാണെന്നാണ് ഹുമയൂണ്‍ കബീര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ് ജില്ലയിലെ നൗഡ, റജിനഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും വന്‍ വിജയം നേടിയ നേതാവാണ് ഹുമയൂണ്‍ കബീര്‍. ഇതില്‍ റജിനഗര്‍ സീറ്റ് മമതയ്‌ക്ക് വേണ്ടി രാജിവെക്കാനും തുടര്‍ന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ അവരെ പൂര്‍ണ്ണമായി പിന്തുണച്ച് നിയമസഭയിലേക്ക് തിരിച്ചെത്തിക്കാനും താന്‍ തയ്യാറാണെന്ന് കബീര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ടിഎംസി യിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ആം ജനത ഉന്നയൻ പാർട്ടി രൂപീകരിച്ചാണ് ഹുമയൂൺ കബീർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. മമതയുടെ മുൻ വിശ്വസ്തനാണ് ഹുമയൂൺ. വിവാദ പരാമർശങ്ങളും മുർഷിദാബാദിൽ ബാബറി മസ്ജിദ് എന്ന പേരിൽ ഒരു പള്ളിയും നിർമിക്കാൻ തുടങ്ങിയതോടെയാണ് മമത ഹുമയൂൺ കബീറിനെ പുറത്താക്കിയത്.