എന്ത് മനോഹര വാഗ്ദാനങ്ങൾ ?? ഒടുവിൽ വെറും ഓർഡിനറിയിൽ മാത്രം!!! കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ യാത്ര; യൂടേൺ അടിച്ച് യുഡിഎഫ് സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം:  യു‍ഡിഎഫ് കൊട്ടിഘോഷിച്ച സ്ത്രീകളുടെ സൗജന്യ കെഎസ്ആ‍‍ർടിസി യാത്ര വെറും ഓ‍ർഡിനറിയിൽ മാത്രം ഒതുങ്ങി. യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാ​ഗ്ദാനമായിരുന്നു സ്ത്രീകൾക്ക് മുഴുവൻ സൗജന്യ യാത്ര. എല്ലാം ബസുകളിലും ഇത് നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ ഇതിൽ നിന്നും അപ്പാടെ യുടേൺ എടുക്കുകയാണ് വി. സി. സതീശൻ സ‍ർക്കാ‍‍ർ.

വൻ വിമ‍ർശനം ഉയ‍ർന്നതോടെ കെഎസ്ആർടിസി സൗജന്യ യാത്ര ഈ മാസം 15ന് തന്നെ ആരംഭിക്കും. മുഖ്യമന്ത്രി വി.ഡി.സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണു ധാരണയായത്.   ഇത് സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. ഓ‍‍ർഡിനറിയിലെ യാത്ര സൗജന്യം 100 ദിവസം  പഠിക്കുമെന്നും അതിനുശേഷം രണ്ടാംഘട്ടം നടപ്പാക്കുമെന്നുമാണ് നിലവിൽ നൽകുന്ന വിശദീകരണം. ട്രാൻസെന്റേഴ്സിനും എല്ലാ മേഖലയിലുള്ള സ്ത്രീകൾക്കും സൗജന്യ യാത്ര നൽകും.

1300 കോടിയാണ് സൗജന്യം നൽകിയാലുള്ള ബാധ്യത. ശമ്പളത്തിനും പെൻഷനുമുള്ള സാമ്പത്തിക സഹായത്തിനു പുറമേ ഈ തുക കൂടി സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടിവരും കാലിയായ ഖജനാവിൽ നിന്നും ഇത്രയും വലിയ തുക എങ്ങനെ കൈമാറും എന്നത് വലിയ ചോദ്യം ചിഹ്നമാണ്. പണം ലഭിച്ചില്ലെങ്കിൽ പകുതി മുങ്ങിയ കെഎസ്ആ‍ർടിസി പൂ‍‍ർണ്ണമായും മുങ്ങാൻ അധികം സമയം വേണ്ടിവരില്ല.

Share