വട്ടിയൂർകാവിലെ പോലീസ് അതിക്രമം; ആകാശത്തേക്ക് വെടി വെച്ചതിൽ ചെന്നിത്തലയെ തള്ളി കെ മുരളീധരന്‍

വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായി; ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായത്; കെ മുരളീധരന്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം : ബിജെപി വാഴോട്ടുകോണം കൗണ്‍സിലര്‍ വട്ടിയൂർക്കാവ് സുഗതനെ അറസ്റ്റ് ചെയ്യാന്‍ ആകാശത്തേക്ക് വെടിവെച്ച പോലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തള്ളി ആരോഗ്യമന്ത്രി കെ മുരളീധരന്‍. വെടിയുടെ ശബ്ദം നിര്‍ത്തേണ്ട സമയമായെന്നും ആവശ്യമില്ലാത്ത വെടിയൊച്ചയാണ് തന്റെ മണ്ഡലത്തില്‍ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായ ആശങ്ക പോലീസ് ഉണ്ടാക്കരുതെന്ന് അദ്ദേഹം താക്കീതു നല്‍കി.

വട്ടിയൂർക്കാവിലെ ബി ജെ പി കൗണ്‍സിലര്‍ ആര്‍ സുഗതനെ വധശ്രമ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതില്‍ പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ആകാശത്തേക്ക് വെടിവെച്ച് പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു . ഇതിനു പിന്നാലെയാണ് മന്ത്രി മുരളീധരന്റെ പ്രതികരണം.

പ്രതിയെ പിടിക്കുമ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പോലീസിന്റെ മനോവിര്യം തകര്‍ക്കാന്‍ ശ്രമിക്കണ്ട എന്നും രമേശ് പറഞ്ഞു . പ്രതിയുടെ കുട്ടിയെ ആക്രമിച്ചല്ലോ എന്ന ചോദ്യത്തോട് കള്ളക്കഥകള്‍ ഇറക്കി പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ആരും ശ്രമിക്കരുതെന്നായിരുന്നു ചെന്നിത്തലയുടെ വാചകങ്ങൾ.

Share