ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Published by
ജനം വെബ്‌ഡെസ്ക്

തിടനാട്: ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്‌ക്ക് താമസിക്കുന്ന വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസാണ് മരിച്ചത്.

തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആമോസ്. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് ഉണ്ടായ മാനസിക വിഷമത്തെ തുടർന്ന് കുട്ടി വീടിനകത്ത് കയറി വാതിൽ അടച്ചതായാണ് റിപ്പോർട്ട്. കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനാണ് കുട്ടിയെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് കുട്ടിയെ ഉടൻ തന്നെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Share