മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് തങ്ങൾ ചെയർമാനായ ഏജൻസി; കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ സ്ഥാപനത്തിൽ; അടിമുടി ദുരൂഹത

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മുസ്ലിം മതാന്തരീക്ഷത്തിൽ എം.ബി.ബി.എസ് പഠിക്കാമെന്ന പരസ്യവുമായി പാണക്കാട് സയ്യിദ് റഷീദ് ഷിഹാബ് തങ്ങൾ ചെയർമാനായ ഐ.എൽ.എം (ILM) എന്ന ഏജൻസി. ഉസ്ബെക്കിസ്ഥാനിലെ  ഇമ്പുനു സീന ബുക്കാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കാണ് പ്രധാനമായും ഈ ഏജൻസി കുട്ടികളെ എത്തിക്കുന്നത്. ഇതേ യൂണിവേഴ്സിറ്റിയുടെ പേര് തെക്കൻ കേരളത്തിലേക്ക് എത്തുമ്പോൾ ഇമ്പുനു സീന ഒഴിവാക്കി ബുക്കാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി എന്ന് മാത്രമാകുന്നു എന്നതാണ് അതീവ വിചിത്രം. കൊല്ലപ്പെട്ട സാവരിയ പഠിച്ചതും ഇതേ യൂണിവേഴ്സിറ്റിയിലാണ്.  സയ്യിദ് റഷീദ് ഷിഹാബ് തങ്ങൾ ചെയർമാനായ ഐ എൽ. എം കോട്ടക്കൽ കേന്ദ്രമാക്കിയാണ് പ്രവർത്തിക്കുന്നത്.

സാവരിയ ഉസ്‌ബെക്കിസ്ഥാനിൽ പോയത് തിരുവല്ല ഒരു ഏജൻസി മുഖേനയാണ്.
ബുക്കറ സ്റ്റെയിറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് എന്ന പേരിലാണ് പെൺകുട്ടിയെ കൊണ്ടുപോയത്.   മലപ്പുറം ഏജൻസി വഴിയാണ് പ്രതി സദറുൽ അനാം അവിടെ എത്തിയത്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റലുകളാണ് എന്ന് പരസ്യങ്ങളിൽ വാഗ്ദാനം ചെയ്യുകയും എന്നാൽ എല്ലാവരെയും ഒരു കെട്ടിടത്തിന്റെ മുകളിലും താഴെയുമായി താമസിപ്പിക്കുകയുമാണ് ചെയ്തത്. നിലവിൽ പുറത്തുവന്ന പരസ്യവും പെൺകുട്ടി കൊല്ലപ്പെട്ട സാഹചര്യവും ചേർത്ത് വായിക്കുമ്പോൾ നിരവധി അതീവ ഗൗരവകരമായ സംശയങ്ങളാണ് ഉയരുന്നത്.

ഈ യൂണിവേഴ്സിറ്റിയിലും ഇവിടേക്ക് കുട്ടികളെ എത്തിക്കുന്ന ഏജൻസികളും മതപരിവർത്തനത്തിന് സാഹചര്യം ഒരുക്കുന്നോ എന്ന് പരിശോധിക്കണവെന്ന് ഹിന്ദു ഐക്യവേദി നേതാവ്  ശശികല ടീച്ചർ ആവശ്യപ്പെട്ടു. മുസ്ലിം അന്തരീക്ഷത്തിലെ മെഡിക്കൽ പഠനം എന്ന രീതി എന്താണെന്ന് മനസ്സിലാകുന്നില്ല. ഇവിടുത്തെ പ്രവർത്തനവും സംബന്ധിച്ച് പാണക്കാട് സയിദലി റഷീദ് ഷിഹാബ് തങ്ങൾ വിശദീകരണം നൽകണം. കൊല്ലപ്പെട്ട സാവരിയ പഠിച്ചത് ഇതേ യൂണിവേഴ്സിറ്റിയിലാണ്.  സാവരിയയുടെ മരണത്തിൽ പാണക്കാട് തങ്ങൾ വിശദീകരണം നൽകണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധാർമിക ചുറ്റുപാടിൽ ഉള്ള ഇൽമ ഹോസ്റ്റലുകൾ എന്ന് പരസ്യം ചെയ്തു കുട്ടികളെ കൊണ്ടുപോയത് ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് ഒരു ഹോസ്റ്റലിലിട്ട് എല്ലാവരെയും മതം മാറ്റാൻ വേണ്ടിയായിരുന്നോ എന്നും ശശികല ടീച്ചർ ചോദിച്ചു.

മരിച്ച പെൺകുട്ടിയുടെ ബന്ധു ഉസ്ബെക്കിസ്ഥാനിൽ എത്തിയപ്പോൾ ഈ കേസ് കോംപ്രമൈസിൽ എത്തിക്കാമോ എന്ന് അവിടെയുള്ളവർ ചോദിച്ചത്  തങ്ങൾ അടക്കമുള്ളവരുടെ സ്വാധീനത്താൽ ആണോ? തങ്ങൾക്ക് ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധ്യമല്ല. ഇവിടെ മതേതര വേഷം കെട്ടുന്നവർ പുറത്ത് ഇത്തരം കാര്യങ്ങളിൽ പങ്കാളിയാകുന്നുണ്ടോ? ഈ പരസ്യം വ്യാജമാണോ? ആണെങ്കിൽ എന്തുകൊണ്ട് ഇതുവരെ നടപടി എടുത്തില്ല?  ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നും ശശികല ടീച്ചർ കൂട്ടിച്ചേർത്തു.

Share