‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: വിദ്യാർത്ഥികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ച് മതപരിവർത്തന ശ്രമവുമായി മുസ്ലീം സംഘടനയായ നീച്ച് ഓഫ് ട്രൂത്ത്.  സംഘടന പുറത്തിറക്കിയ ‘ഇസ്ലാം: സമർപ്പണം സമാധാനം’ എന്ന പുസ്തകമാണ് വിവാദമാകുന്നത്. സ്കൂൾ വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും ഇടയിൽ സൗജന്യമായി വിതരണം ചെയ്യുന്ന പുസ്തകം  മതസ്പർധ വളർത്തുന്നതും മറ്റു മതവിശ്വാസികളെ ഇസ്ലാമിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്നതുമാണ്. തൃശൂർ പൂത്തോളിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

പുസ്തകത്തിൽ ഇസ്ലാം മാത്രമാണ് ശരിയായ മതമെന്നും മറ്റ് മതസ്ഥർ എങ്ങനെ ഇസ്ലാം സ്വീകരിക്കാമെന്നും വിശദീകരിക്കുന്ന ഭാഗങ്ങളുണ്ട്. സൃഷ്ടാവിന് മാത്രമാണ് മനുഷ്യരെ രക്ഷിക്കാൻ കഴിയുകയെന്നും, മരണപ്പെട്ട ദൈവങ്ങൾക്ക് രക്ഷകരാകാൻ കഴിയില്ലെന്നും, ഏകദൈവ വിശ്വാസം മാത്രമാണ് ശരിയെന്നും, ലോകത്ത് മാറ്റമില്ലാതെ നിലനിൽക്കുന്ന ഏക വേദഗ്രന്ഥം ഖുർആനാണെന്നുമുള്ള പരാമർശങ്ങൾ പുസ്തകത്തിൽ പറയുന്നത്.  ഈ പുസ്തകത്തിനൊപ്പം ഖുർആന്റെ പകർപ്പുകളും മറ്റ് മതപ്രചാരണ സാമഗ്രികളും സൗജന്യമായി വിദ്യാർത്ഥികൾക്കും കൗമാരക്കാർക്കും വിതരണം ചെയ്യുന്നുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിഎച്ച് വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ അച്ചടി, വിതരണം എന്നിവയ്‌ക്കായി ചെലവഴിച്ച സാമ്പത്തിക സ്രോതസ് സംബന്ധിച്ചും ദുരൂഹതയുണ്ടെന്ന് വിഎച്ച്പി ചൂണ്ടിക്കാട്ടി.  സംഭവത്തിൽ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

Share