‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 07:01 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പുലിക്കളിയെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ നടൻ വി.കെ. ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചു. പുലിക്കളിയെ ‘കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വലിയ വിവാദമായതിന് പിന്നാലെയാണ് അതേ വേദിയിലൂടെ തന്നെ ശ്രീരാമൻ ഖേദം രേഖപ്പെടുത്തിയത്.

പുലിക്കളിയെ സംബന്ധിച്ച് താൻ നേരത്തെ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങൾ വന്നുവെന്നും പതിവുപോലെ തെറിവിളികളും ഉണ്ടായെന്നും ശ്രീരാമൻ പറഞ്ഞു. എന്നാൽ അതിൽ ശ്രദ്ധേയമായി തോന്നിയ ഒരു അഭിപ്രായം തന്റെ നിലപാടിനെ പുനഃപരിശോധിക്കാൻ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂരിലെ പുലിക്കളി യഥാർഥത്തിൽ ഒരു സിംഗിൾ തീം കാർണിവലാണെന്നും, കാസർകോടൻ പുലിക്കളി പരിശീലനവും മെയ്‌വഴക്കവും ആവശ്യമായ ആയോധനകലയുടെ ഘടകങ്ങൾ ഉൾപ്പെട്ട കലാരൂപമാണെന്നും ചൂണ്ടിക്കാട്ടിയ ഒരു അഭിപ്രായമാണ് ശ്രീരാമൻ പങ്കുവെച്ചത്. കാർണിവലിൽ പ്രധാനമായും ദൃശ്യവിസ്മയം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും ആ അഭിപ്രായത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിലയിരുത്തൽ ശരിയാണെന്ന് തനിക്ക് ഇപ്പോൾ മനസ്സിലാകുന്നുവെന്നും അതിനാൽ തന്റെ മുൻ അഭിപ്രായപ്രകടനം പക്വമായിരുന്നില്ലെന്നും ശ്രീരാമൻ വ്യക്തമാക്കി.

“ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നുണ്ടാവട്ടെ എന്നാണെന്റെ ആശംസ.”

പുലിക്കളി കലാകാരന്മാർക്കും അതുമായി ബന്ധപ്പെട്ടവർക്കും തന്റെ അഭിപ്രായപ്രകടനവും ഉപയോഗിച്ച അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിലുള്ള ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ പുലിക്കളിയെ ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്നാണ് വി.കെ. ശ്രീരാമൻ വിശേഷിപ്പിച്ചിരുന്നത്. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും കലയ്‌ക്കുവേണ്ടി അതിനെ ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

ഇതിനെതിരെ പുലിക്കളി സംഘങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലും വ്യാപക വിമർശനം ഉണ്ടായി.

പുലിക്കളിയുടെ ജനകീയതയും സാംസ്കാരിക പ്രാധാന്യവും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവരും ശ്രീരാമന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു.
പുലിക്കളിക്കെതിരായ പരാമർശം സങ്കടകരമാണെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. തൃശൂർ പൂരത്തിനോളം വലിപ്പമുള്ള ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അത് വൈകൃതമായതുകൊണ്ടാണെന്ന് പറയാൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പുലിക്കളി പണ്ടേ ഇഷ്ടമാണെന്നും പാവപ്പെട്ടവരാണ് ഈ കലാപ്രകടനവുമായി എത്തി സമൂഹത്തെ ആനന്ദിപ്പിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

പുലിക്കളി ജനങ്ങളുടെ ഉത്സവമാണെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയതിനെ തുടർന്ന് രാജ്യസഭാംഗമായിരുന്ന കാലത്ത് സൗത്ത് സോൺ കൾച്ചറൽ സെന്റർ വഴി പുലിക്കളി സംഘങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിപ്പിച്ചതായും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. പിന്നീട് 50,000 രൂപ വീതം നേരിട്ടും നൽകിയെന്നും ടൂറിസം സഹമന്ത്രിയായ ശേഷമാണ് കൂടുതൽ തുക അനുവദിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപ കൈമാറിയതായും സുരേഷ് ഗോപി അറിയിച്ചിരുന്നു. കലാരൂപത്തിന്റെ പ്രസക്തി പരിഗണിച്ചാണ് കേന്ദ്രസർക്കാർ ഉൾപ്പെടെ ധനസഹായം അനുവദിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവാദം ശക്തമായ സാഹചര്യത്തിൽ സ്വന്തം പരാമർശത്തിലെ പദപ്രയോഗങ്ങൾ അനുചിതമായിരുന്നുവെന്ന് അംഗീകരിച്ച് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് വി.കെ. ശ്രീരാമൻ. പുലിക്കളിയെ കൂടുതൽ മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആശംസയോടെയാണ് അദ്ദേഹം പുതിയ കുറിപ്പ് അവസാനിപ്പിച്ചത്.

Tags: Thrissur Pulikali FestivalVK Sreeraman Pulikali ApologyPulikali Controversy KeralaSuresh Gopi Pulikali
Share
Tweet
SendShare

More News from this section

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

‘എനിക്കിഷ്ടമാണ് പുലിക്കളി’; തൃശൂർ പൂരത്തോളം ജനങ്ങൾ പുലിക്കളി കാണാനെത്തുന്നത് വൈകൃതമായതുകൊണ്ടാണോ? വി.കെ. ശ്രീരാമന് സുരേഷ് ഗോപിയുടെ മറുപടി

കേരളത്തിൽ ഞായറാഴ്ച മുതൽ മഴ കനക്കും; കോഴിക്കോട് മുതൽ കാസർകോട് വരെ ജാഗ്രത, തിങ്കളാഴ്ച അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Latest News

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

“സോണിയാ ഗാന്ധിയുടെ സിരകളിൽ ഒഴുകുന്നത് ഇറ്റാലിയൻ രക്തമാണ്. അതിനാലാണവർ ഇന്ത്യൻ വികാരങ്ങളെ എതിർക്കുന്നത് , അവരിൽ നിന്ന് നമുക്ക് എങ്ങനെ ദേശസ്‌നേഹം പ്രതീക്ഷിക്കാം; എച്ച് ഡി കുമാരസ്വാമി

ഡൽഹിയിലെ പാക് ഹൈക്കമ്മീഷന് മുന്നിലെ അനധികൃത നിർമാണങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചു; ബാരിക്കേഡുകളും കൈയേറ്റങ്ങളും നീക്കി

വിവാഹമോചനം നേടാതെ ഭർത്താവിന്റെ രണ്ടാം നിക്കാഹ്; നീതി തേടി ഭർതൃവീടിന് മുന്നിൽ ഡോക്ടറുടെ സമരം 10 ദിവസം പിന്നിടുന്നു

സിനിമ കാണാനെത്തിയ പൊലീസുകാരൻ തിയറ്ററിലെ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരന് ക്രൂര മർദനം; കൈകാലുകൾ കെട്ടിയിട്ട് കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിച്ചു; നഖത്തിനിടയിൽ ഈർക്കിൽ കുത്തിക്കയറ്റി; കുട്ടി രക്ഷപ്പെട്ടത് സാഹസികമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies