കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2026, 07:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാലങ്ങളായി തുടർന്നുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിച്ചുകൊണ്ട് നവരാത്രി മഹോത്സവം സംഘടിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസിൽ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു മന്ത്രി.

നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വർഷങ്ങളായി പിന്തുടരുന്ന ആചാരങ്ങളിൽ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാലങ്ങളായി തുടരുന്ന എല്ലാ അനുഷ്ഠാനങ്ങളും അതേ രീതിയിൽ കൃത്യമായി പാലിക്കണം. ഭക്തിയുടെയും പാരമ്പര്യത്തിന്റെയും നിറവിൽ സമാധാനപരമായി മഹോത്സവം നടത്തുകയെന്ന ലക്ഷ്യത്തോടെ എല്ലാ സർക്കാർ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

ഇതിനായി ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ കോർഡിനേഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കും. നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട വിവിധ ക്രമീകരണങ്ങളിൽ കേരള-തമിഴ്നാട് സംസ്ഥാന സർക്കാരുകളും ഇരു സംസ്ഥാനങ്ങളിലെയും പോലീസ് സംവിധാനങ്ങളും പരസ്പര സഹകരണത്തോടെയും ഒത്തൊരുമയോടെയും പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു.

വിവാദങ്ങളും പ്രശ്നങ്ങളുമില്ലാതെ നവരാത്രി മഹോത്സവം നടത്തുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇതിനായുള്ള എല്ലാ പ്രവർത്തനങ്ങളിലും ബന്ധപ്പെട്ടവർ ആത്മാർഥമായി സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

യോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ.ജെനീഷ്, എം.ജി. രാജമാണിക്യം ഐഎഎസ് എന്നിവരും പങ്കെടുത്തു.

തിരുവനന്തപുരം ജില്ലാ കളക്ടർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, ദേവസ്വം ബോർഡ് പ്രതിനിധികൾ, മാർത്താണ്ഡം ഡിഎസ്പി, തക്കല സബ് കളക്ടർ, കന്യാകുമാരി ഡെപ്യൂട്ടി കളക്ടർ, കന്യാകുമാരി എഎസ്പി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ട്രാവൻകൂർ നവരാത്രി ഫെസ്റ്റിവൽ ട്രസ്റ്റ് ഭാരവാഹികൾ, കേരള-തമിഴ്നാട് ദേവസ്വം ഉദ്യോഗസ്ഥർ, കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ 8ന് ശുചീന്ദ്രത്ത് നിന്ന് തുടക്കം

കേരളത്തിന്റെയും തമിഴ്നാടിന്റെയും സാംസ്കാരിക പാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്ന നവരാത്രി ഘോഷയാത്രയുടെ ക്രമീകരണങ്ങൾക്കും യോഗത്തിൽ രൂപം നൽകി.

ഒക്ടോബർ 8ന് ശുചീന്ദ്രത്ത് നിന്നാണ് ഘോഷയാത്ര ആരംഭിക്കുക. തുടർന്ന് ഒക്ടോബർ 9ന് ഘോഷയാത്ര തക്കലയിലെത്തും. അന്നുതന്നെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ വച്ച് ഉടവാൾ കൈമാറ്റം നടക്കും. ഇതിന് ശേഷം ഘോഷയാത്ര തിരുവനന്തപുരത്തേക്ക് യാത്ര തുടരും.

ഒക്ടോബർ 10ന് കളിയിക്കാവിളയിൽ സ്വീകരണം നൽകും. തുടർന്ന് ഒക്ടോബർ 11ന് ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്ന വിധത്തിലാണ് ഇത്തവണത്തെ നവരാത്രി മഹോത്സവ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

കാലങ്ങളായി കൈമാറിവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിച്ച്, കേരള-തമിഴ്നാട് സർക്കാരുകളുടെയും വിവിധ വകുപ്പുകളുടെയും ഏകോപനത്തോടെ സമാധാനപരവും ഭക്തിനിർഭരവുമായ നവരാത്രി മഹോത്സവം ഒരുക്കുന്നതിനാണ് സർക്കാർ സംവിധാനങ്ങൾ ഒരുങ്ങുന്നത്.

Tags: Navaratri Mahotsavam Kerala 2026Navaratri Procession ThiruvananthapuramSuchindram Padmanabhapuram NavaratriKerala Tamil Nadu Navaratri Festival
Share
Tweet
SendShare

More News from this section

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

Latest News

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies