എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ഹിന്ദുത്വത്തെയും ബിജെപിയെയും കളിയാക്കാനും എതിർക്കാനും ആയിരം നാവുള്ള യൂട്യൂബർ, പക്ഷേ കാന്തപുരത്തെ ഒന്ന് വിമർശിച്ചതേ ഓർമ്മയുള്ളൂ, കിട്ടിയത് ഭീഷണിയും തെറിവിളിയും. യൂട്യൂബർ സുനിതാ ദേവദാസിന്റെ പുതിയ വീഡിയോയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് രൂക്ഷമായ പ്രതികരണങ്ങൾ.

സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയണമെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ പരാമർശമായിരുന്നു സുനിതയുടെ വീഡിയോ. ഭീഷണിയും തെറിവിളിയും കാരണം കമനറ് ബോക്സ് ഓഫ് ചെയ്ത് ഓടേണ്ട ഗതികേടിലാണ് സുനിത.  ആയിരത്തിലധികം കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. അതിൽ വലിയൊരു വിഭാഗവും കാന്തപുരത്തെ പിന്തുണച്ചുള്ളതായിരുന്നു.  രൂക്ഷമായ ഭാഷയിലാണ് ചിലർ പ്രതികരിച്ചത്. “ഉസ്താദ് പറഞ്ഞത് മുസ്ലിം ദീനി ചിട്ടയോടെ ജീവിക്കുന്ന സ്ത്രീകൾക്ക് ഉൾക്കൊള്ളാനാണ്” എന്നായിരുന്നു മുംതാസ് എന്ന യുവതിയുടെ പ്രതികരണം.

മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടരുതെന്ന മുന്നറിയിപ്പും സുനിതയ്‌ക്ക് നൽകുന്നുണ്ട്. “എന്നും മതം പറയുന്നവരോടൊപ്പം സുനിത മതത്തിൽ കളിക്കണ്ട” എന്നായിരുന്നു മറ്റൊരു പ്രതികരണം. “കിണാശ്ശേരിക്കാരി ആണല്ലേ, നമുക്കും വേണ്ടപ്പെട്ടവർ അവിടെ ഉണ്ട്” എന്ന തരത്തിലുള്ള പരാമർശവും ഭീഷണി സ്വഭാവത്തിൽ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക നിയമങ്ങൾ വിശദീകരിക്കാൻ പണ്ഡിതന്മാരുണ്ടെന്നും അവരുടെ നിർദേശങ്ങൾ അനുസരിക്കുന്ന അനുയായികളാണ് തങ്ങൾ എന്നിങ്ങനെ പോകുന്നു കമൻറുകൾ.

കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച സുനിതാ ദേവദാസിനെതിരെ ഉയർന്ന പ്രതികരണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട് ബിജെപിയെയും ഹിന്ദുത്വത്തെയും വിമർശിക്കുമ്പോൾ ലഭിക്കുന്ന  ‘നോട്ടുമാലയ്‌ക്കും പൂച്ചെണ്ടിനും പകരം, കാന്തപുരത്തെ വിമർശിച്ചപ്പോൾ കിട്ടിയത്  ‘ചെരുപ്പ് മാല’ യാണെന്നതാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

 

Share