മസ്കറ്റ്: ഒമാനില്‍ പെട്രോള്‍ പമ്പിൽ നിന്നു തട്ടിക്കൊണ്ടു പോയി മലയാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒമാനില്‍ ആറ് പേര് അറസ്റ്റിലായി. റോയല്‍ ഒമാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശി ജോണിനെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
ജോണിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇനി മൃതദേഹം എംബാം ചെയ്യാനുളള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇന്നും നാളെയും ഒമാനില്‍ വാരാന്ത്യ അവധിയായതിനാല്‍ ഞായറാഴ്ചയേ എംബാം നടപടികള്‍ നടക്കുകയുളളു. തുടര്‍ന്ന് തിങ്കളാഴ്ചയോടെ ജോണിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വെളളിയാഴ്ച്ചയാണ് പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന ജോണിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.