ന്യൂഡൽഹി : വരുന്ന നാലു വർഷത്തിനുള്ളിൽ രാജ്യത്തിൽ നിന്നും എടിഎം,ക്രഡിറ്റ്,ഡെബിറ്റ് കാർഡുകൾ ഇല്ലാതാകുമെന്ന് നീതി ആയോഗ് അദ്ധ്യക്ഷൻ അമിതാഭ് കാന്ത്.
നോയ്ഡയിലെ അമിറ്റി സർവകലാശാലയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഇല്ലാതാകും. ഡിജിറ്റല്‍ പണമിടപാടുകളുടെ കാലമാണ് ഇനി വരാനിരിക്കുന്നത്. പുതിയ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ അതിലേയ്ക്കുള്ള പാതയിലാണ് രാജ്യം.മൊബൈൽ ഫോണുകൾ വഴിയുള്ള പണമിടപാടുകളാണ് വരും കാലങ്ങളിൽ ഇന്ത്യയിൽ കാണാൻ പോകുന്നത്.
ഇന്ത്യയിലെ 32 വയസിൽ താഴെയുള്ളവരുടെ എണ്ണം 72 ശതമാനത്തിലേറെയാകുന്നുണ്ട്.ഇത് രാജ്യത്തിന് മുതൽ കൂട്ടാകണം. യു എസിനോടും മറ്റും കിടപിടിക്കത്തക്ക രീതിയിൽ വളരാൻ ഇന്ത്യക്ക് സാധിക്കുമെന്നും അദേഹം പറഞ്ഞു.