ബെംഗളൂരുവിൽ കിട്ടിയതിന് കണക്കുതീർത്ത് ഹൈദരാബാദിൽ മറുപടി നൽകി ആർ.സി.ബി. ടുർണമെന്റിലെ മുന്നോട്ടുള്ള യാത്രയ്‌ക്ക് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ സൺറൈസേഴ്സിനെ റൺസിന് തകർത്താണ് ആർ.സി.ബി പകവീട്ടിയത്.ബാറ്റർമാർക്കൊപ്പം ബൗളർമാരും അവസരത്തിനൊത്ത് ഉയർന്നതോടെ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ കണ്ടത് ആർ.സി.ബിയുടെ ഓൾ റൗണ്ട് പ്രകടനമായിരുന്നു. 35 റൺസിനാണ് ആർ.സി.ബി രണ്ടാം വിജയം സ്വന്തമാക്കിയത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളു.
207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ചാണ് ബെംഗളൂരു നിലപാട് വ്യക്തമാക്കിയത്. വമ്പനടിക്കാരൻ ട്രാവിസ് ഹെഡിനെ ഒരു റണ്ണിന് വീഴ്‌ത്തി വിൽ ജാക്സ് ആർ.സി.ബിക്ക് ആശിച്ച തുടക്കം നൽകി. അഭിഷേക് ശർമ്മ (13 പന്തിൽ 31) തകർത്തടിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റ് വീണു കൊണ്ടിരുന്നു. എയ്ഡൻ മാർക്രം(7),നിതീഷ് റെഡ്ഡി(13),ഹെൻ്റിച്ച് ക്ലാസൻ(7) എന്നിവർ നിമിഷങ്ങൾക്കുള്ളിൽ കൂടാരം കയറി.
ഇംപാക്ട് പ്ലെയറായി എത്തിയ സ്വപ്നിൽ സിംഗും കരൺ ശർമ്മയും ചേർന്നാണ് ഹൈദരാബാദിന്റെ നട്ടെല്ല് തകർത്തത്.മിന്നലടിയുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (15 പന്തിൽ 31) പരാജയ ഭാരം കുറച്ചു. 40 റൺസെടുത്ത ഷഹൂാസ് അഹമ്മദാണ് ടോപ് സ്കോറർ. അബ്ദുൽ സമദ്(10),ഭുവനേശ്വർ കുമാർ(13),സ്വപ്നിൽ സിംഗ്, കാമറൂൺ ഗ്രീൻ,കരൺ ശർമ്മ എന്നിവർക്ക് രണ്ടു വിക്കറ്റ് വീതവും വിൽ ജാക്സ്, യഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.നേരത്തെ കോലിയും പടിദാറും നേടിയ അർദ്ധ സെഞ്ച്വറികളാണ് ആർ.സി.ബിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.