റിയാദ് : സൗദിയിലെ തൊഴിൽ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്.2017 ൽ മാത്രം ഒന്നേകാൽ ലക്ഷം സ്വദേശികൾ സ്വകാര്യ മേഖലയിലെ ജോലികളിൽ പ്രവേശിച്ചിട്ടുണ്ട്.ഏതാനും മാസങ്ങളിലായി തൊഴിലന്വേഷിക്കുന്ന സൗദികളുടെ എണ്ണം കൂടിയതായും കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
2017ല്‍ 1,21,766 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതായി തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഡിസംബര്‍ 15 വരെ പുതുതായി ജോലിയില്‍ പ്രവേശിച്ച യുവതീയുവാക്കളുടെ കണക്കാണ് മന്ത്രാലയം പുറത്തുവിട്ടത്.ഇക്കഴിഞ്ഞ ഒക്ടോബറിൽ മാത്രം 48,471 പേര് ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.വിദേശികളുടെ ഒഴിച്ചുപോക്കും സ്വദേശിവത്കരണത്തിലെ നയം മാറ്റവും വനിതാവത്കരണ തോത് വര്‍ധിപ്പിച്ചതുമാണ് തൊഴിൽ സാധ്യത വലിയ തോതിൽ വർധിക്കാൻ കാരണം.
സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് സ്വദേശിവത്കരണത്തില്‍ വന്‍ പുരോഗതിയുണ്ടായത്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ ത്രൈമാസത്തില്‍ ജോലി ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ ചില മാസങ്ങളില്‍ തൊഴില്‍ മേഖലയില്‍ നിന്ന് സ്വദേശികളുടെ ശക്തമായ കൊഴിഞ്ഞുപോക്കും രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ ജോലി മാത്രം ആശ്രയിക്കുന്ന പ്രവണത മാറിയിട്ടുണ്ട്.ഏതാണ്ട് എല്ലാ മേഖലകളിലും സ്വദേശവൽക്കരണം കർശനമായി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.