റാഞ്ചി : ചത്തീസ്ഗഡിലെ റായ്പൂരില്‍ വച്ച് നടന്ന വേള്‍ഡ് ഹോക്കി ലീഗില്‍ ഭാരതത്തിന് വെങ്കലം ലഭിച്ചു. മലയാളിയായ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ പ്രകടനത്തിന്റെ മികവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ തോൽപ്പിച്ചാണ് ഭാരതം വിജയം നേടിയത്.
റായ്പൂരിൽ തടിച്ചു കൂടിയ കാണികളെ നിരാശരാക്കാത്ത പ്രകടനമായിരുന്നു ഭാരതം കാഴ്ചവച്ചത് .ആദ്യ രണ്ടു പാദങ്ങളിലും ( ക്വാര്‍ട്ടര്‍) ആധിപത്യം പുലര്‍ത്തിയ ഹോളണ്ട് , പക്ഷേ ഭാരതത്തിന്റെ അറ്റാക്കിങ് ഹോക്കിയുടെ സമ്മര്‍ദത്തില്‍ വീഴുകയും മല്‍സരം ഭാരതം കൈവശപ്പെടുത്തുകയുമായിരുന്നു.
നാലാം പാദത്തില്‍ 5-3 ന് ലീഡ് ചെയ്ത ഭാരതം , ഹോളണ്ടിന്റെ പ്രത്യാക്രമണത്തില്‍ ഗോളുകള്‍ വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. മല്‍സരം കൈവിട്ട അവസ്ഥയിൽ നിന്നും ശ്രീജേഷിന്റെ മികവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തിരിച്ചു വരികയായിരുന്നു.
ആക്രമണോത്സുക ഹോക്കി കാഴ്ചവയ്ക്കാത്തതിനാലാണ് സെമി ഫൈനലില്‍, ഇന്ത്യ ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റത് .ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ച ഓസ്ട്രേലിയയാണ് കിരീട ജേതാക്കൾ .