തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷയിൽ സംസ്ഥാന സർക്കാർ അലംഭാവം തുടരുന്നു. ഒൻപതര കോടി രൂപ ചെലവാക്കി വാങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ഇപ്പോഴും പ്രവർത്തനരഹിതമാണ്. കേൽട്രോൺ, ഗോദറേജ് വഴി വാങ്ങിയ ഉപകരണങ്ങൾക്ക്, വിൽപനാനന്തര സർവ്വീസിങ്ങും നൽകുന്നില്ല.
പത്മനാഭ സ്വാമി ക്ഷേത്രത്തിൻെറ സുരക്ഷക്കായി ഒൻപതരകോടി രൂപ മുതൽ മുടക്കി വാങ്ങിയ ഉപകരണങ്ങളാണ് പ്രവർത്തന രഹിതമായികിടക്കുന്നത്. ക്ഷേത്രത്തിൻെറ കീഴക്കെ നടയിലും വടക്കേനടയിലും സ്ഥാപിച്ചിരിക്കുന്ന ബോളാർഡ്സ്. ക്ഷേത്ര എക്സിക്യുട്ടിവ് കമ്മറ്റിയുടെയും തന്ത്രിയുടെയും അനുവാദം കൂടാതെ ഒരു കോടി അറുപത് ലക്ഷം രൂപ മുതൽ മുടക്കി വാങ്ങിയ സ്പിഡ് ഫോൾഡിംങ്ങ് ടോർ എന്നി ഉപകരണങ്ങളാണ് പ്രവർത്തന രഹിതമായി കിടക്കുന്നത്.
ഇരുപത്തി അഞ്ച് ലക്ഷം രൂപയുടെ മറ്റ് ഉപകരണങ്ങളും ക്ഷേത്രത്തിനുള്ളിൽ വെറുതെ കിടക്കുന്നു. ക്ഷേത്രത്തിന് സുരക്ഷ ഉപകരണങ്ങൾ വാങ്ങാനും അതിൻെറ സർവ്വിസുകൾ ഉറപ്പാക്കാനും സർക്കാർ കേൽട്രോണിനെയാണ് എൽപ്പിച്ചത് . കേൽട്രോൺ സബ് ടെണ്ടർ ഗോദ്റേജിന് നൽകിയതോടെ ഉപകരണങ്ങൾ സ്ഥാപിച്ചതല്ലാതെ ഉപകരണങ്ങളുടെ പ്രവർത്തന ക്ഷമത പരിശേധനയോ സർവ്വിസോ ഇതുവരെയും നടത്തിയിട്ടില്ല.
കേന്ദ്ര ഗവണ്മെന്റിന്റെ സ്വദേശ് ദർശൻ സ്കീമിൽ 76 കോടി രുപ പത്മനാഭ സ്വാമി ക്ഷേത്രത്തിൻെറ വികസനത്തിന് നീക്കി വച്ചിട്ടുണ്ട്. ഒൻപതരകോടി രൂപ കൃത്യമായി വിനിയോഗിക്കാൻ കഴിയാത്ത സർക്കാർ എങ്ങനെ 76 കോടി രൂപ പ്രയേജനപ്പെടുത്തുമെന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്.