ന്യൂഡൽഹി : ഇന്ത്യ – റഷ്യ സംയുക്ത നാവികാഭ്യാസം ഡിസംബർ 12 മുതൽ 21 വരെ നടക്കും. ബംഗാൾ ഉൾക്കടലിലാണ് നാവികാഭ്യാസം നടക്കുക. റഷ്യയുമായുള്ള പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നാവികാഭ്യാസം സംഘടിപ്പിക്കുന്നത്.
ഇരു രാജ്യങ്ങളുടേയും മൂന്ന് വീതം യുദ്ധക്കപ്പലുകളാണ് സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. സമുദ്രമേഖലയിൽ നേരിടുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങളാകും നടക്കുക. ഇന്ദ്ര നേവി എന്ന കോഡ് പേരിലാണ് പരിശീലനം.
കഴിഞ്ഞ സെപ്റ്റംബറിൽ ഇരു രാജ്യങ്ങളുടെയും കരസേനകളുടെ സംയുക്ത അഭ്യാസം റഷ്യയിലെ പ്രിമോസ്കി ക്രായിൽ നടന്നിരുന്നു.