ദക്ഷിണകൊറിയൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻ ഹൈയെ പുറത്താക്കി. ഇംപീച്ച്മെന്റ് ബിൽ പാർലമെന്റ് പാസ്സാക്കിയതിനെ തുടർന്നായിരുന്നു നടപടി. ഭരണഘടനാ ലംഘനവും അധികാര ദുർവിനിയോഗവുമാണ് പാർക്ക് ഗ്യൂൻ ഹൈക്കെതിരായ കുറ്റങ്ങൾ.
പ്രമേയം ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇന്നാണ് വോട്ടെടുപ്പു നടന്നത്. സുഹൃത്തുമായി ചേർന്ന് അധികാര ദുർവിനിയോഗത്തിലൂടെ ഫൗണ്ടേഷനുകൾക്ക് ധനസമാഹരണം നടത്താൻ സമ്മർദംചെലുത്തിയെന്നാണ് പാർക്കിനെതിരെയുള്ള പ്രധാന ആരോപണം.