കൊച്ചി : ബ്ളാസ്റ്റേഴ്സ് ആരാധകരെ കണ്ണീർക്കടലിലാഴ്‌ത്തി ഐ എസ് എൽ കിരീടം അത്‌ലറ്റിക്കോ ഡി കൊൽക്കത്തയ്‌ക്ക് . ആവേശകരമായ മത്സരത്തിൽ പൂർണ സമയവും അധികസമയവും 1-1 സമനില പാലിച്ചതിനെത്തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിലാണ് ചാമ്പ്യന്മാരെ കണ്ടെത്തിയത് .
പെനാൽട്ടി ഷൂട്ടൗട്ടിൽ 4-3 നാണ് കൊൽക്കത്ത കൊമ്പന്മാരെ കീഴടക്കിയത് . എൻഡോയെയും ഹെംഗ്ബർട്ടും ബ്ളാസ്റ്റേഴ്സിന്റെ കിക്കുകൾ പാസാക്കി. കൊൽക്കത്തയ്‌ക്ക് വേണ്ടി ആദ്യ കിക്കെടുത്ത ഹ്യൂമിന്റെ ഷോട്ട് ഗോളി തടയുകയായിരുന്നു. ഹെംഗ്ബർട്ടിന്റെ കിക്ക് ഭാഗ്യം കൊണ്ട് മാത്രമാണ് കൊൽക്കത്ത ഗോളിക്ക് തട്ടിയകറ്റാനായത്. കളിയിൽ അത് നിർണായകമാവുകയും ചെയ്തു.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനിലയിൽ തുടർന്നതിനെ തുടർന്നാണ് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത് .37-)0 മിനുട്ടിൽ ബ്ളാസ്റ്റേഴ്സാണ്ാദ്യം ഗോൾ നേടിയത്. മെഹ്താബ് ഹുസൈന്റെ കോർണർ കിക്ക് ഗോൾപോസ്റ്റിനു മുന്നിലേക്ക് പറന്നിറങ്ങിയപ്പോൾ കാത്തുനിന്ന റാഫിക്ക് പിഴച്ചില്ല . മനോഹരമായ ഒരു ഹെഡ്ഡർ . ഗോൾ (1-0 ) 44 -)0 മിനുട്ടിൽ സെരെനോ കൊൽക്കത്തയ്‌ക്ക് വേണ്ടി സമനില നേടി (1-1)
ആദ്യപകുതിയിൽ ഉജ്ജ്വലമായ കളിയായിരുന്നു ഇരു ടീമുകളും കാഴ്ചവച്ചത് . പന്ത് കൂടുതൽ സമയവും ബ്ളാസ്റ്റേഴ്സിന്റെ കോർട്ടിലായിരുന്നുവെങ്കിലും മുൻ ചാമ്പ്യന്മാരായ കൊൽക്കത്തയ്‌ക്കെതിരെ നല്ല പ്രകടനം കാഴ്ചവയ്‌ക്കാൻ കൊമ്പന്മാർക്ക് കഴിഞ്ഞു.
മാൻ ഓഫ് ദി മാച്ചായി കൊൽക്കത്തയുടെ സെറെനോ തെരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയുടെ മലൂദ ടൂർണമെന്റിന്റെ താരമായി . ഫെയർ പ്ളേ അവാർഡ് ചെന്നൈയിനു ലഭിച്ചു . ഗോൾഡൻ ബൂട്ട് ഡൽഹിയുടെ മാഴ്സലീന്യോയ്‌ക്കാണ് . ഗോൾഡൻ ഗ്ളൗ മുംബൈയുടെ അമരീന്ദ്ര സിംഗ് നേടി .എമർജിംഗ് പ്ളെയർ ഓഫ് ദി ലീഗ് ചെന്നയിന്റെ ജെറി ലാലിൻസ്വലാ ആണ് .