ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ പുതിയ യുദ്ധമുഖം തുറന്ന് ഐ എസ് ഐ. മ്യാൻമർ അതിർത്തിയിൽ ഭീകരക്യാമ്പുകൾ സജീവമാക്കാൻ ശ്രമം . രോഹിങ്ക്യ മുസ്ളിങ്ങൾക്ക് പരിശീലനം നൽകി ഇന്ത്യയിലേക്കയക്കാനാണ് ഐ എസ് ഐ ലക്ഷ്യമിടുന്നതെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്. പരിശീലനം നൽകുന്നത് താലിബാൻ ഭീകരരെന്നും റിപ്പോർട്ടിൽ പറയുന്നു.
തായ്‌ലൻഡ് – മ്യാൻമർ അതിർത്തിയിലെ മാരിസോട്ടിലാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. പടിഞ്ഞാറൻ അതിർത്തിയിൽ നിന്നും കിഴക്കൻ അതിർത്തിയിലേക്ക് ഭീകരക്യാമ്പുകൾ മാറ്റി സ്ഥാപിച്ച് പുതിയ യുദ്ധ തന്ത്രമൊരുക്കാനാണ് ഐ എസ് ഐ ലക്ഷ്യമിടുന്നത് . ബംഗ്ളാദേശിനെതിരേയുള്ള ആക്രമണവും മറ്റൊരു ലക്ഷ്യമാണ് .
ഖാലിസ്ഥാൻ ഭീകരരേയും ഈ പദ്ധതിയുടെ ഭാഗമാക്കാനാണ് ഐഎസ് ഐയുടെ ശ്രമം . ത്രിപുര മണിപ്പൂർ സംസ്ഥാനങ്ങളിലെ വിഘടനവാദ ഗ്രൂപ്പുകളേയും കൂടെക്കൂട്ടും . ബ്ളീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയ്‌ക്ക് ആയിരം ക്ഷതങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് എസ് ഐ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത് .
പാക് വംശജനും രോഹിങ്ക്യ വിഭാഗത്തിൽ പെട്ട ആളുമായ മൗലാന അബ്ദുൾ കുഡ്ഡൂസ് നേതൃത്വം നൽകുന്ന ഭീകര സംഘടനയായ ഹർക്കത് ഉൾ ജിഹാദ് അൽ ഇസ്ളാമി അർക്കാന ( ഹുജി-എ) യെയാണ് ഇന്ത്യാവിരുദ്ധ നീക്കത്തിന് ഉപയോഗിക്കുന്നത് .ഇത് സംബന്ധിച്ച ചർച്ചകൾക്കായി കുഡ്ഡൂസും ഹാഫീസ് സയിദും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ട് .