തൃശ്ശൂർ: കേരളവർമ്മ കോളേജിൽ സാംസ്കാരിക കൂട്ടായ്മക്ക് നേരേ എസ്.എഫ്.ഐ നടത്തിയ അക്രമത്തിൽ നിരവധി പേർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയതായി ആരോപണം.
കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടി നടക്കുന്ന സ്ഥലത്ത് പൊലീസ് സുരക്ഷ നൽകണമെന്ന് പറഞ്ഞെങ്കിലും ആരും എത്തിയില്ല. പൊലീസ് ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സംഭവം നടക്കില്ലായിരുന്നുവെന്ന് ബി.ജെ.പി പറയുന്നു. എസ്.എഫ്.ഐയുടെ അക്രമത്തിന് പൊലീസ് കൂട്ടുനിൽക്കുകയായിരുന്നു എന്നും ബി.ജെ.പി ആരോപിക്കുന്നു.
ഭരണത്തിന്റെ തണലിൽ സംസ്ഥാനത്തെ കോളേജുകളിൽ എസ്.എഫ്.ഐ അക്രമം അഴിച്ചുവിടുകയാണെന്ന ആരോപണവും ഉയരുന്നു. കേരളവർമ്മ കോളേജിൽ എസ്.എഫ്.ഐ നടത്തിയ സംഭവങ്ങളെ കേരളത്തിന്റെ പൊതുസമൂഹം അപലപിക്കണമെന്നും ആവശ്യമുയരുന്നു.