കൊളംബോ : 2009 ലെ ലാഹോർ ആക്രമണം മറന്നിട്ടില്ലെന്നും,തങ്ങൾ പാകിസ്ഥാനിലേക്കില്ലെന്നും വ്യക്തമാക്കി ശ്രീലങ്കൻ ക്രിക്കറ്റ് ടീം.
ഇക്കാര്യം ടീമംഗങ്ങള്‍ മാനേജ്മെന്‍റിനെ അറിയിച്ചു.ലോകരാഷ്‌ട്രങ്ങളുടെ പിന്തുണ തേടാൻ ശ്രമിക്കുന്ന പാകിസ്ഥാന് ഇത് മറ്റൊരു തിരിച്ചടിയായി.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഈ മാസം 29ന് ട്വന്‍റി-ട്വന്‍റി മത്സരം നടക്കാനിരിക്കെയാണ് താരങ്ങളുടെ പിന്‍മാറ്റം.താരങ്ങളെ വിശ്വാസത്തിലെടുക്കുന്നതിന് അവരുമായി ചര്‍ച്ച നടത്തുമെന്ന് ടീം മാനേജ്മെന്‍റ് പ്രസ്താവിച്ചു.
2009 ൽ ഗദ്ദാഫി സ്റ്റേഡിയത്തിനു പുറത്തു വച്ചാണ് ശ്രീലങ്കൻ ടീമിനെതിരെ ആക്രമണം നടന്നത്.ഇതിൽ താരങ്ങള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും പരിക്കേറ്റിരുന്നു.
ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നത് സുരക്ഷിതമല്ലെന്ന് പാകിസ്ഥാൻ പ്രസ്താവിച്ച് മണിക്കൂറുകൾക്കുള്ളിൽ,സുരക്ഷാഭീഷണിയുള്ളതിനാൽ തങ്ങൾ പാകിസ്ഥാനിലേക്കില്ലെന്ന് ശ്രീലങ്കൻ ടീം വ്യക്തമാക്കി.