ന്യൂഡൽഹി : ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങുന്ന അത്യാധുനിക റാഫേൽ യുദ്ധവിമാനങ്ങൾ 2019 ൽ ഇന്ത്യയിലെത്തും.60,000 കോടി രൂപ ചിലവിൽ 36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങളാണ് വ്യോമസേനക്കായി ഇന്ത്യ വാങ്ങുക.
2016-ലാണ് ഇന്ത്യ, ഫ്രാന്‍സില്‍നിന്ന് റാഫേൽ പോര്‍വിമാനങ്ങള്‍ നേരിട്ടുവാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റാഫേൽ ഇന്ത്യൻ വ്യോമസേനക്ക് മുതൽ കൂട്ടാകും.
ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റാഫേൽ പോർ വിമാനങ്ങൾ.വായുവിൽ നിന്ന് വായുവിലേക്കും,കരയിലേക്കും ആക്രമണം നടത്താൻ കഴിവുണ്ട്.
ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷിയും റാഫേലിന്റെൻ പ്രത്യേകതയാണ്.മാത്രമല്ല ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.
അയൽ രാജ്യത്തെത്തി ആക്രമണം നടത്താനും യുദ്ധക്കപ്പലുകളെ നേരിടാനും അണ്വായുധം വഹിക്കാനും ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേൽ. ഉടൻ ഉപയോഗിക്കാവുന്ന വിധത്തിലായിരിക്കും ഫ്രഞ്ച് കമ്പനി ഇത് ഇന്ത്യക്ക് കൈമാറുക. ദൃശ്യ പരിധിക്കപ്പുറം ഉപയോഗിക്കാവുന്ന മീറ്റിയോർ മിസൈൽ, ഇസ്രായേലിന്റെ ഡിസ്പ്ലേ സംവിധാനത്തോടെയുള്ള ഹെൽമെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും വിമാനത്തിലുണ്ടാകും
ഹരിയാനയിലെ അംബാലയിലാണ് റാഫേലിനായി 220 കോടിയുടെ വിമാനത്താവളമാണ് ഒരുങ്ങുന്നത്.36 യുദ്ധവിമാനങ്ങളിൽ 18 എണ്ണമാണ് അംബാലയിലെ ‘ഗോൾഡൻ ആരോസ്’ എന്നു പേരിടുന്ന ആദ്യ സ്ക്വാഡ്രണിലുണ്ടാകുക.അംബാലയിൽ 14 ഷെൽട്ടറുകൾ,ഹാങ്ങറുകൾ മറ്റ് സംവിധാനങ്ങൾ എന്നിവ ഒരുക്കുക
ബാക്കി 18 എണ്ണം സ്ക്വാഡ്രൺ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു പ്രവർത്തിക്കുക. ഇവിടെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുടങ്ങി
മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റാഫേലിന്റെ ആദ്യബാച്ചിനെ പാകിസ്ഥാൻ അതിർത്തിയോട് ചേർന്നാണ് വിന്യസിക്കുക.
ഇന്ത്യയുടെ റാഫേൽ ഇടപാടില്‍ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു
റാഫേൽ ആൻഡ് ഫാളൻകിന്റെ ചില ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും, പല ഘട്ടങ്ങളായി നിർമ്മാണം നടക്കുമെന്നും ഫ്രാൻസിലെ ദസ്സാൾട്ട് ഏവിയേഷൻ കമ്പനി അറിയിച്ചു. റാഫേൽ പുതിയ ഓർഡറിനു വേണ്ടിയുള്ള ജെറ്റ് പൂർണമായും ഇന്ത്യയിൽ നിർമിക്കുമെന്നും കമ്പനി ഔദ്യോഗിക പ്രതിനിധികൾ പറഞ്ഞു.