റിയാദ് : സൗദി അറേബ്യയിൽ കൈവശ രേഖകളിലാതെ തങ്ങിയ വിദേശികൾക്ക് നൽകിയിരുന്ന ഇളവുകാലം അവസാനിച്ചു.അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് ഇനിമുതൽ പിഴയും തടവും,ആജീവനാന്ത വിലക്കും.നിയമ ലംഘകർക്ക് അഭയം നൽകുന്നവരും കുടുങ്ങും.
കഴിഞ്ഞ മാർച്ച് 28 ന് ആരംഭിച്ച പൊതുമാപ്പാണ് ഇന്നത്തോടെ അവസാനിക്കുന്നത്.നിയമവിരുദ്ധമായി തങ്ങിയിരുന്ന മുഴുവൻ വിദേശികൾക്കും നാടണയുവാനുള്ള സാവകാശം അധികൃതർ നൽകിയിരുന്നു.നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തലക്കെട്ടില്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പിന്റെ സമയം അവസാനിച്ചെങ്കിലും അനധികൃത താമസക്കാർ ഇപ്പോഴും ഉണ്ടെന്നാണ് അനുമാനം.
നാളെ മുതല്‍ രാജ്യത്ത് തൊഴില്‍, ഇഖാമ പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായി നടത്തുന്ന പരിശോധനയില്‍ വിവിധ വകുപ്പുകളും സഹകരിക്കും.അനധികൃത താമസക്കാരെ കണ്ടെത്താന്‍ രാജ്യത്തെ മുഴുവൻ മേഖലകളിലും പരിശോധന നടത്തും.
പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ലഭിക്കും.രാജ്യത്തേക്കുള്ള പുനഃപ്രവേശനം തടയുകയും ചെയ്യും..90 ദിവസത്തേക്ക് ആയിരുന്നു ആദ്യം ഇളവ് നൽകിയിരുന്നത്.പിന്നീട് വിവിധ സന്ദര്‍ഭങ്ങളിലായി കാലാവധി നീട്ടി നല്‍കുകയായിരുന്നു.അങ്ങനെ അനധികൃതമായി നിന്ന നൂറുകണക്കിന് വിദേശികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ ഇളവ് ഉപയോഗപ്പെടുത്തിയവർക്ക് പുതിയ വിസയിൽ വരുവാനും സാധിക്കും.നിയമാനുസൃതമല്ലാതെ കഴിയുന്നവര്‍ക്ക് തൊഴില്‍, യാത്ര, താമസം എന്നിവ നൽകുന്നവരും കുടുങ്ങും.ഭീമമായ പിഴയും ജയിൽ ശിക്ഷയും ആയിരിക്കും അഭയം നൽകുന്നവരെ കാത്തിരിക്കുന്നത്.കൂടാതെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നാടുകടത്തുകയും ചെയ്യും.അനധികൃത താമസക്കാരെക്കുറിച്ച് അറിയുന്നവർ 999 എന്ന നമ്പറിൽ വിവരമറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.