ന്യൂഡൽഹി : ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ കര,നാവിക,വ്യോമസേനകൾ ഒന്നു ചേരുന്നു. ഈ വർഷം തുടക്കത്തിൽ മൂന്ന് സൈനിക വിഭാഗങ്ങളുടെയും സംയുക്ത സൈനികാഭ്യാസത്തിനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം സ്വീകരിച്ചിരുന്നു.
ഇതു സംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം അഡ്മിറൽ സുനിൽ ലാൻബാ,എയർ ചീഫ് മാർഷൽ ബി എസ് ധനോവ,ജനറൽ ബിപിൻ റാവത്ത് എന്നിവർ ചേർന്നാണ് പുറത്തു വിട്ടത്. ‘ജോയിന്റ് ട്രയിനിംഗ് ഡോക്ട്രിൻ ഇന്ത്യൻ ആർമ്മ്ഡ് ഫോഴ്സ്‘ എന്ന രേഖയിൽ ഇന്ത്യയുടെ സുരക്ഷക്ക് ഇത് അനിവാര്യമാണെന്ന് സൂചിപ്പിക്കുന്നു.
ഭീകരതക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിനാണ് ഇതിലൂടെ ഇന്ത്യ തുടക്കമിടുന്നത്.പാകിസ്ഥാൻ,ചൈന തുടങ്ങിയ ശത്രു രാജ്യങ്ങൾ സംശയത്തോടെയാണ് ഇന്ത്യയുടെ സൈനിക നീക്കങ്ങളെ ശ്രദ്ധിക്കുന്നതെന്ന് പാകിസ്ഥാൻ മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഐക്യവും, അഖണ്ഡതയും,രാജ്യസുരക്ഷയും ഉറപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്ന് സേനാതലവന്മാർ അറിയിച്ചു.
മാത്രമല്ല സേനകളുടെ ലക്ഷ്യങ്ങൾ, ആസൂത്രണം, സംഘടനാ സംവിധാനങ്ങൾ എന്നിവയിൽ സംയുക്ത പരിശീലനം ഗുണകരമാകും.നയതന്ത്രപരമായുള്ള നീക്കങ്ങൾക്കും ഇത് ഗുണം ചെയ്യും.
യുദ്ധസാമഗ്രികൾ നിർമ്മിക്കുന്നവാനും, രാജ്യത്തിനെതിരെ ഉയർന്നു വരുന്ന , സൈബർസ്പേസ്, സ്പെഷ്യൽ ഓപ്പറേഷൻസ് എന്നിവയ്‌ക്കും ആണവായുധങ്ങളുടെ സംരക്ഷണത്തിനും സേനകളുടെ സംയുക്ത പ്രവർത്തനങ്ങൾ സഹായകരമാകും.