ഇന്ത്യൻ ബ്രഹ്മോസിന്റെ പരിധിയിലാണ് ഇപ്പോൾ പാകിസ്ഥാൻ. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ നൽകുന്നതാണ് പുതിയ പരീക്ഷണം പൈലറ്റില്ലാത്ത യുദ്ധവിമാനം പോലെ ഉപയോഗിക്കാവുന്ന ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശത്രുവിന്റെ ലക്ഷ്യത്തിലേക്ക് ഏത് ദിശയിൽ നിന്നും ആക്രമണം നടത്താൻ സാധിക്കും.
ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചെടുത്തത്. പാകിസ്ഥാൻ പൂർണമായും തകർക്കാൻ ശക്തിയുള്ള പുതുതലമുറ ബ്രഹ്മോസ് ക്രൂസ് മിസൈലുകളും ഇന്ത്യയുടെ ആവനാഴിയിലുണ്ട്.
ബ്രഹ്മോസിനെക്കാൾ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകൾ ഇന്ത്യക്കുണ്ട്. എന്നാൽ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീർഘദൂര ബ്രഹ്മോസ് മിസൈൽ നിർമിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.ബ്രഹ്മോസ് ക്രൂസ് മിസൈലുകൾക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി കൃത്യമായി തകർക്കാൻ സാധിക്കും. അതീവ സുരക്ഷ ഏർപ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്‌ക്കില്ല.
2007ൽ കരയിൽ നിന്നും ,2015 ൽ കടലിൽ നിന്നും ബ്രഹ്മോസ് പരീക്ഷിച്ചപ്പോൾ മുതൽ ഇന്ത്യ മിസൈൽ രംഗത്ത് ഏറെ മുന്നേറിയിരുന്നു. നിലവിൽ ഇന്ത്യ നടത്തുന്ന മിസൈൽ പരീക്ഷണങ്ങൾ ആശങ്കക്കിടയാക്കുന്നതായാണ് പാക് മാദ്ധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രചരണം.
ഇന്ത്യ-ചൈന അതിര്‍ത്തിയിലും ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങൾ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകൾ കിഴക്കന്‍ മേഖലയിൽ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നൽകിയിരുന്നത്. ഇക്കാര്യം ആരോപിച്ച് ചൈന ചൈന ഇന്ത്യയ്‌ക്കെതിര ശക്തമായ മുന്നറിയിപ്പും നൽകിയിരുന്നു.
റഷ്യയുടെ സഹായത്തോടെ 600 കിലോമീറ്ററിലധികം ദൂരം പ്രഹരശേഷിയുള്ള ബ്രഹ്മോസ് മിസൈൽ വികസിപ്പിക്കാൻ കഴിഞ്ഞ വർഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിന്റെ പരീക്ഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. ബ്രഹ്മോസ് റെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതിതുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.