മലപ്പുറം : മഞ്ചേരിയിൽ ആർ എസ് എസ്ക്യാമ്പ് നടത്താൻ സ്കൂൾ അനുവദിച്ച അമൃതാനന്ദമയി മഠത്തിനെതിരെ വില്ലേജ് ഓഫീസറുടെ പ്രതികാര നടപടി . മഠത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥൻ അനുമതി നിഷേധിച്ചു . താൻ കറകളഞ്ഞ കമ്മ്യുണിസ്റ്റുകാരൻ ആണെന്നും , പാർട്ടി ഏൽപ്പിച്ച ചുമതലയാണ് തന്റെ വില്ലേജ് ഓഫീസർ പണിയെന്നും, നറുകര വില്ലേജ് ഓഫീസർ വിന്സന്റിനെ തുറന്നു പറച്ചിൽ. നേരത്തെ വില്ലേജ് ഓഫീസർമാരായവരെല്ലാം ഭൂമിക്കള്ളന്മാരെന്നും വിൻസന്റ് . വില്ലേജ് ഓഫീസർക്കെതിരെ നടപടി ആവശ്യപ്പെട്ടു ആർ എസ് എസ് നേതൃത്വം കലക്ടർക്ക് പരാതി നൽകി .
ക്യാമ്പിനെനെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ കലക്ടർ നിയോഗിച്ച ഉദ്യോഗസ്ഥൻ , ആർ എസ് എസ് പ്രവർത്തകർക്ക് നൽകിയ മറുപടി ആണിത്. ക്യാമ്പിനെ സംബന്ധിച്ച് വിശദീകരണം നൽകാൻ എത്തിയപ്പോഴായിരുന്നു ഉദ്യോഗസ്ഥൻ തന്റെ പാർട്ടി വിധേയത്വം വെളിപ്പെടുത്തിയത്. ക്യാംപിനു അനുമതി നൽകിയ അമൃത വിദ്യാലയത്തിലെ അധ്യാപകരെ വിളിച്ചു വരുത്തി ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട് .
ക്യാംപിനു പോലീസ് നൽകിയ അനുമതി പത്രം ഹാജരാക്കിയില്ലെങ്കിൽ മഠത്തിലേ നിർമ്മാണ പ്രവർത്തനങ്ങൾക്കു അനുമതി നൽകില്ലെന്ന് മഠം അധികൃതരെ ഇദ്ദേഹം അറിയിച്ചിട്ടുണ്ട് .ശിബിരം വർഗീയം കലാപം സൃഷ്ടിക്കുമെന്ന പരാതി ആർ എസ എസിനോടുള്ള എതിർപ്പ് കൊണ്ട് മാത്രമാണെന്നും ഇയാൾ വ്യക്തമാക്കുന്നു.
ആരോപണത്തിൽ വിശദീകരണം നൽകാൻ എത്തിയെ ആർ എസ് എസ് പ്രവർത്തകരോട് ഓഫീസിൽ നിന്നും ഇറങ്ങിപ്പോവേണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം . ഇനി ഇത്തരം ക്യാമ്പ് നടത്താൻ അനുവദിക്കില്ലെന്നും , , ജോലിയിൽ നിന്നും വിരമിച്ചാൽ പാർട്ടി പ്രവർത്തനത്തിന് പോവേണ്ടവനാണ് താനെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു . മുൻപിരുന്ന വില്ലേജ് ഓഫീസർമാർ ഭൂമിക്കള്ളന്മാരാണെന്ന ഗുരുതരമായ ആരോപണവും ഇയാൾ ഉന്നയിച്ചു.
കേരളത്തിലെ നാൽപ്പതോളം സ്ഥലങ്ങളിൽ ആർ.എസ്.എസ് ക്യാമ്പുകൾ നടന്നിരുന്നു . ഇത് കാലങ്ങളായി നടന്നു വരുന്നതുമാണ് .എന്നാൽ മഞ്ചേരിയിൽ മാത്രമാണ് സംഘർഷത്തിനുള്ള ശ്രമം ഉണ്ടായത്. ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർ പ്രവർത്തിച്ചിരുന്ന മതതീവ്രവാദ സംഘടന ക്യാമ്പിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. വർഗീയ കലാപമായിരുന്നു ഇവർ ലക്ഷ്യമിട്ടത്. പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും ആർ.എസ്.എസ് സംയമനം പാലിച്ചതു കൊണ്ടും വൻ സംഘർഷമാണ് ഒഴിവായത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ സ്വയംസേവക സംഘം മഞ്ചേരി ഖണ്ഡ് കാര്യവാഹ് അഭിലാഷ് ആണ് കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.ഉദ്യോഗസ്ഥന്റെ ഓഡിയോ അടങ്ങുന്ന സിഡിയും സമർപ്പിച്ചു.