തൃശൂർ: നടി ഭാവന വിവാഹിതയായി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ വച്ച് കന്നഡ സിനിമാ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ താലി ചാർത്തി. അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
രാവിലെ 9 നും പത്തിനും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ നവീൻ ഭാവനയെ ജീവിത സഖിയാക്കി. ബംഗളൂരുവിൽ നിന്നുമെത്തിയ നവീന്റെ കുടുംബവും ഭാവനയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് തിരുവമ്പാടി ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തത്.
ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം തൃശൂർ ജവഹർ കൺവൻഷൻ സെന്ററിൽ വിരുന്ന് സൽക്കാരം നടന്നു. മഞ്ജു വാര്യർ, രമ്യ നമ്പീശൻ, സയനോര, നവ്യ നായർ, ഭാഗ്യലക്ഷ്മി, ഭാമ, തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തി.
ഇന്ന് വൈകുന്നേരം ലുലു കൺവെൻഷൻ സെന്ററിൽ സിനിമാ രംഗത്തുള്ള സുഹൃത്തുക്കൾക്ക് പ്രത്യേക സൽക്കാരവുമുണ്ട്.
ഏറെ കാലത്തെ സൗഹൃദമാണ് വിവാഹത്തിലെത്തുന്നത്. ഭാവനയുടെ ആദ്യ കന്നഡ ചിത്രത്തിന്റെ നിർമാതാവ് നവീൻ ആയിരുന്നു.