കോഴിക്കോട്: പെൻഷൻ വിഷയത്തിൽ ഗീതാ ഗോപിനാഥിന്റെ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമ പെൻഷനുകൾക്കെതിരെ സംസാരിക്കുന്നവർ , കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതി തള്ളുന്നതിനെക്കുറിച്ചു മിണ്ടുന്നില്ലെന്നായിരുന്നു , മുഖ്യമന്ത്രിയുടെ വിമർശനം.
കോഴിക്കോട് നടന്ന കള്ള് ചെത്ത് തൊഴിലാളികളുടെ വർധിപ്പിച്ച പെൻഷൻ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു , ഗീതാ ഗോപിനാഥിന്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രിയുടെ വിമർശനം.
പെൻഷനും ക്ഷേമപദ്ധതികളും അധികഭാരമുണ്ടാക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. ഇതിനെതിരെ സിപിഐ അടക്കമുള്ള സഖ്യ കക്ഷികൾ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ ഗീത ഗോപിനാഥിന്റെ നിലപാടുകൾ സ്വാധീനം ചെലുത്തുന്നത് സിപിഎമ്മിൽ തന്നെ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം സാമ്പത്തിക ഉപദേഷ്ടാവിന്റെ നിലപാടുകളെ തള്ളി മുഖ്യമന്ത്രി രംഗത്തെത്തുന്നത്.