ന്യൂഡൽഹി : രാജ്യത്തെ പ്രതിരോധമേഖലക്ക് കൂടുതൽ കരുത്ത് പകർന്ന് ഇന്ത്യക്കായി പ്രതിരോധ ഇടനാഴികൾ വരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 20,000 കോടി രൂപ പദ്ധതി ചിലവ് പ്രതീക്ഷിക്കുന്ന ബുന്ദേൽഖണ്ഡ് പ്രതിരോധ ഇടനാഴി പ്രഖ്യാപിച്ചത്.
ഈ വർഷത്തെ ബഡ്ജറ്റിൽ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി ചെന്നൈയിൽ ആദ്യത്തെ പ്രതിരോധ ഇടനാഴി പ്രഖ്യാപിച്ചിരുന്നു,അതിനു പിന്നാലെയാണിത്.
ഉത്തർപ്രദേശിനും,മദ്ധ്യപ്രദേശിനുമിടയിലാണ് ബുന്ദേൽഖണ്ഡ് പ്രതിരോധ ഇടനാഴി വരുക.ആഗ്ര,അലിഗഡ്,ലക്നൗ,കാൺപൂർ,ത്സാൻസി,ചിത്രകൂട് എന്നീ പ്രദേശങ്ങളെ ബുന്ദേൽഖണ്ഡ് ഇടനാഴി വഴി ബന്ധിപ്പിക്കും.രണ്ടര ലക്ഷം തൊഴിലവസരങ്ങളാണ് ഇതു വഴി സൃഷ്ടിക്കപ്പെടുന്നത്.
പ്രതിരോധ നിർമ്മാണ ഇടനാഴി ബുന്ദേൽഖണ്ഡിന്റെ വികസനത്തിനും നാഴികകല്ലാകുമെന്ന് പദ്ധതി പ്രഖ്യാപിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
കട്ടുപള്ളി തുറമുഖം,ചെന്നൈ,തിരുച്ചി,കോയമ്പത്തൂർ,ഹൊസൂർ എന്നീ മേഖലകളെ ബന്ധിപ്പിച്ചാണ് ചെന്നൈ പ്രതിരോധ ഇടനാഴി വരുന്നത്.