ബംഗളൂരു : അമേരിക്കയുടെ പ്രെഡേറ്റർ ഡ്രോണുകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന ഡി ആർ ഡി ഒ വികസിപ്പിച്ചെടുത്ത മീഡിയം അള്‍റ്റിട്ട്യൂഡ് അൺമാൻഡ് ഏരിയൽ വെഹിക്കിൾ രുസ്തം
ഡ്രോൺ-2 വിന്റെ പരീക്ഷണ പറക്കൽ വിജയകരം.
ബംഗളൂരുവിലെ ചിത്രദുര്‍ഗ ജില്ലയിലെ ചലക്കെരെയിലെ ഡി.ആർ.ഡി.ഒയുടെ കേന്ദ്രത്തിലാണ് പരീക്ഷണം നടന്നത്.
ഉന്നത ശേഷിയുള്ള എഞ്ചിൻ ഘടിപ്പിച്ച ശേഷം ആദ്യമായിട്ടുള്ള പരീക്ഷണമാണ് ഇന്ന് നടന്നത്.ഡ്രോണിന്റെ പറക്കല്‍ശേഷിയായിരുന്നു പ്രധാനമായും പരീക്ഷണ വിധേയമാക്കിയത്.2009 ലായിരുന്നു രുസ്തം ഡ്രോൺ-1 ന്റെ ആദ്യ പരീക്ഷണ പറക്കൽ.
കൊലയാളി ഡ്രോണുകൾ എന്ന് വിളിപ്പേരുള്ള അമേരിക്കയുടെ പ്രെഡേറ്റർ ഡ്രോണുകൾ പോലെ ശത്രുകേന്ദ്രങ്ങളിൽ കടന്ന് ചെന്ന് ശക്തമായ ആക്രമണം നടത്താന്‍ കഴിയും വിധത്തിലാണ് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന രുസ്തം -2 വിനെ രൂപപ്പെടുത്തിയിരിക്കുന്നത്.
അത്യാധുനിക ആയുധങ്ങൾ വഹിച്ചു കൊണ്ട് 24 മണിക്കൂർ തുടർച്ചയായി പറക്കാൻ കഴിയുന്ന ഡ്രോണാണ് രുസ്തം – 2.
സൈനികർക്ക് കടന്നു ചെല്ലാൻ പറ്റാത്ത സ്ഥലങ്ങളിൽ നിരീക്ഷണത്തിന് ഇവ ഉപയോഗിക്കുവാൻ സാധിക്കും.
ഭാരതത്തിന്‍റെ മൂന്നു പ്രതിരോധസേനകള്‍ക്കും നിരീക്ഷണം, അതിർത്തി കാവൽ എന്നിങ്ങനെയുള്ള എല്ലാ മിഷനുകളിലും രുസ്തം ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും.