കണ്ണൂർ: കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിലെ കർഷക സമരത്തെ പരാജയപ്പെടുത്താൻ നിരന്തരം ശ്രമിച്ചതിലൂടെ സിപിഎമ്മിന്റെ കർഷക വിരുദ്ധ മുഖം വ്യക്തമായെന്ന ആരോപണം ശക്തമാകുന്നു. മഹാരാഷ്ട്രയിൽ കർഷകരോടൊപ്പവും കീഴാറ്റൂരിൽ കർഷർക്കെതിരെയും നിൽക്കുന്ന സിപിഎം നിലപാട് ഇരട്ടത്താപ്പാണെന്നും പറയപ്പെടുന്നു.
കീഴാറ്റൂർ വയലിൽ കർഷകർ സമരമാരംഭിച്ച ഘട്ടം മുതൽ തന്നെ സിപിഎം കർഷകർക്ക് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ ഭീഷണിയും വ്യാജ പ്രചരണങ്ങളും നടത്തിയിരുന്നു. കൂടാതെ എന്നും കർഷകർക്കും തൊഴിലാളികൾക്കുമൊപ്പമാണെന്ന് അവകാശപ്പെടുന്ന സിപിഎം കീഴാറ്റൂരിൽ കാണിച്ചത് കർഷകർക്ക് നേരെയുള്ള അതിക്രമമാണെന്നാണ് വിമർശനം.
മഹാരാഷ്ട്രയിലും കേരളത്തിലും വ്യത്യസ്ഥ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിന്റെ ജനവിരുദ്ധ നിലപാടാണ് ഇതെന്നും വ്യക്തമാകുന്നു.
ഉത്തരേന്ത്യയിലെ കാര്യങ്ങൾ ഒാർക്കുമ്പോൾ മാത്രം വികാരം കൊള്ളുന്ന സിപിഎം ഇനിയെങ്കിലും പാർട്ടി കേന്ദ്രങ്ങളിലെ പ്രശ്നങ്ങളിലെങ്കിലും യഥാർഥ നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്ന് കഴിഞ്ഞു.