കോഴിക്കോട്: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് നിയുക്ത എംപി വി മുരളീധരൻ. ബാർ വിഷയത്തിൽ ജനങ്ങളുടെ താൽപ്പര്യമല്ല സാമ്പത്തിക താൽപ്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്.
ബിഡിജെഎസ് മുന്നണിയിലെ നിർണായക ശക്തിയാണെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിന്റെ ജനകീയ പ്രശ്നങ്ങളിൽ തുടർന്നും സജീവമായി ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ശേഷം കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് റെയിൽവെസ്റ്റേഷനിലെത്തിയ ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരനെ പ്രവർത്തകർ സ്വീകരിച്ചു . നേതാക്കളായ കെ സുരേന്ദ്രൻ, കെ പി ശ്രീശൻ, പ്രകാശ് ബാബു, ബിജെപി ജില്ലാപ്രസിഡന്റ് ജയചന്ദ്രൻ മാസ്റ്റർ എന്നിവർ അദ്ദേഹത്തെ ആദരിച്ചു.