പാക്,ചൈന അതിർത്തികളിൽ ദ്രുതഗതിയിലുള്ള സൈനിക നീക്കം ലക്ഷ്യമിട്ട് ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ ബൈഡയറക്ഷണൽ തുരങ്ക നിർമ്മാണത്തിന് തുടക്കം കുറിക്കുന്നു.
ഈ മാസം 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുരങ്ക നിർമ്മാണത്തിന് തറക്കല്ലിടും.ഈ വർഷം ആദ്യമാണ് സോജിലാ ചുരത്തിൽ തുരങ്കം നിർമ്മിക്കുന്നതിന് കേന്ദ്ര മന്ത്രി സഭ അംഗീകാരം നൽകിയത്.
14.2 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന് 6089 കോടിയാണ് നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. തുരങ്കം സാധ്യമാകുന്നതോടെ എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാകും.
ശ്രീനഗര്‍- കാര്‍ഗില്‍- ലേ ദേശീയപാത ശൈത്യകാലത്ത് മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ ഏപ്രില്‍ മാസം വരെ അടച്ചിടുകയാണ് പതിവ്.
ഈ തുരങ്കം സാധ്യമാകുന്നതോടെ ശൈത്യകാലത്ത് മറ്റു പ്രദേശങ്ങളില്‍നിന്ന് കശ്മീര്‍, ശ്രീനഗര്‍, ലേ തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാനാകും.
11,578 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സോജിലാ ചുരം ലഡാക്കിലേക്കുള്ള കവാടമായാണ് കരുതപ്പെടുന്നത്.കശ്മീര്‍, ശ്രീനഗര്‍, ലേ തുടങ്ങിയ പ്രദേശങ്ങളിലേക്ക് അതിവേഗം എത്താൻ സാധിക്കുന്ന മാർഗവും ഇതാണ്.
തുരങ്കനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ശ്രീനഗര്‍- ലേ യാത്രാസമയം മൂന്നരമണിക്കൂറില്‍നിന്ന് പതിനഞ്ച് മിനിറ്റായി കുറയും.
1947 ൽ കടന്നാക്രമിച്ച് കൈവശപ്പെടുത്തിയ പ്രദേശമാണിത്.1948 ൽ ഇന്ത്യ ഇത് തിരികെ പിടിച്ചു.
ശൈത്യകാലത്ത് പാത അടഞ്ഞു കിടക്കുന്നതു കൊണ്ട് തന്നെ ഇന്ത്യൻ സേനക്ക് ഏതെങ്കിലും വിധത്തിലുള്ള അക്രമണങ്ങൾക്ക് അതിവേഗത്തിൽ തിരിച്ചടിക്കാൻ ഏറെ ബുദ്ധികുട്ടേണ്ടി വന്നിരുന്നു.എന്നാൽ സോജിലാ തുരങ്ക നിർമ്മാണത്തോടെ അതിന് ശാശ്വത പരിഹാരമാണുണ്ടാകുക.
പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മറ്റിയാണ് ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്.ഏഴുവര്‍ഷമാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രതീക്ഷിക്കുന്ന കാലയളവ്.
നാഷണല്‍ ഹൈവേയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.