നൊവൊഗാർഡ് : പാനമയെ ഗോൾ മഴയിൽ മുക്കി ഇംഗ്ളണ്ട്. നിഷ്നി സ്റ്റേഡിയത്തിൽ മത്സരത്തിൽ ക്യാപ്ടൻ ഹാരി കെയിനിന്റെ ഹാട്രിക്കിന്റെ പിൻബലത്തോടെ പാനമയെ 6-1 നാണ് ഇംഗ്ളണ്ട് തകർത്തത്. ഇതോടെ ഗ്രൂപ്പ് ജിയിൽ നിന്ന് ഇംഗ്ളണ്ട് ക്വാർട്ടറിൽ കടന്നു.രണ്ടു മത്സരങ്ങളും തോറ്റ ടുണീഷ്യയും പാനമയും പുറത്തായപ്പോൾ ഇംഗ്ളണ്ടിനൊപ്പം ബെൽജിയവും പ്രീക്വാർട്ടർ കടമ്പ കടന്നു.
ഒന്നാം പകുതിയിൽ തന്നെ ഇംഗ്ളണ്ട് അഞ്ചു ഗോളിനു മുന്നിലെത്തിയിരുന്നു. ഹാട്രിക്ക് നേടിയ ഹാരി കെയ്നും രണ്ടു ഗോൾ നേടിയ സ്റ്റോൺസും ലോകകപ്പിൽ ഇംഗ്ളണ്ടിന്റെ റെക്കോഡ് കുറിക്കുകയും ചെയ്തു. ആദ്യമായാണ് ഇംഗ്ളണ്ട് ഒരു ലോകകപ്പിൽ ആറു ഗോൾ അടിക്കുന്നത്.22,46,62 മിനുട്ടുകളിൽ കെയ്നും 8,40 മിനുട്ടുകളിൽ സ്റ്റോൺസും ഗോളുകൾ നേടി. 36 -)0 മിനുട്ടിൽ ലിംഗാർഡും ഗോൾ നേടി.
പാനമയുടെ ആശ്വാസ ഗോൾ നേടിയത് വെറ്ററൻ താരം ഫിലിപ്പ് ബലോയായിരുന്നു. എഴുപത്തിയെട്ടാം മിനുട്ടിലായിരുന്നു ബെലോയുടെ ഗോൾ. ഹാട്രിക്ക് നേടിയ ഹാരി കെയ്ൻ ഇതോടെ ഗോൾ വേട്ടയിൽ മുന്നിലെത്തി. നാലു ഗോളുകൾ വീതം നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും റൊമേലു ലൂക്കാക്കുവുമാണ് തൊട്ടു പിറകിൽ .