മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയ്‌ക്ക് പിന്നാലെ പോർച്ചുഗലും പുറത്ത്. പ്രീ ക്വാർട്ടർ മത്സരത്തിൽ ഉറുഗ്വയോടേറ്റ തോൽവിയോടെയാണ് പോർച്ചുഗൽ പുറത്തായത്. കവാനിയുടെ ഇരട്ട ഗോളാണ് ഉറുഗ്വെയ്‌ക്ക് 2-1 ന്റെ ജയം സമ്മാനിച്ചത്.
കളി തുടങ്ങി ഏഴാ മിനിറ്റിൽ തന്നെ പോർച്ചുഗൽ ആരാധകരെ ഞെട്ടിച്ച് കവാനി വല ചലിപ്പിച്ചു. സുവാരസ് നൽകിയ മനോഹരമായ പാസ് കവാനി വലയിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ55-ാം മിനിറ്റിൽ പെപെയിലൂടെ സമനില ഗോൾ. 62-ാം മിനിറ്റിൽ കവാനിയിലൂടെ വീണ്ടും ഉറുഗ്വെ ലീഡ് നേടി.
തിരിച്ചടിക്കാൻ പോർച്ചുഗൽ ശ്രമിച്ചെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലുകളിൽ പന്ത് എത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു.
6-ാം തീയതി നടക്കുന്ന ക്വാർട്ടർ മത്സരത്തിൽ അർജന്റീനയെ തോൽപ്പിച്ച ഫ്രാൻസാകും ഉറുഗ്വെയുടെ എതിരാളികൾ.