കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ തീപ്പൊള്ളലേറ്റ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ മരിച്ചു. കൈതപ്പൊയിൽ മലബാർ ഫിനാൻസിയേഴ്സ് ഉടമ പിടി കുരുവിളയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ സ്ഥാപനത്തിൽ എത്തിയ അജ്ഞാതനായ യുവാവ് കുരുവിളയുടെ മുഖത്തു മുളകുപൊടി വിതറിയതിന് ശേഷം പെട്രോളൊഴിച്ചു തീയിടുകയായിരുന്നു. ഈസമയം കുരുവിള മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
ദേഹത്ത് തീപടര്‍ന്ന കുരുവിള, പുറത്ത് വരാന്തയിലൂടെ ഓടി കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്ക് ചാടി. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കുരുവിളയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് സമീപത്തെ കടക്കാര് പറഞ്ഞു.