തിരുവനന്തപുരം: ജസ്റ്റിസ് കെമാൽ പാഷയുടെ സുരക്ഷ പിൻവലിച്ച് സംസ്ഥാന സർക്കാർ. സർക്കാരിനെതിരായ നിലപാടിലും പരാമർശങ്ങളിലുമാണ്പ്രതികാര നടപടി. എന്നാൽ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെമാൽ പാഷ പറഞ്ഞു.
ജഡ്ജിയായിരിക്കുമ്പോള്‍ ഐഎസ് ഭീഷണി ഉണ്ടായിരുന്നു. അന്ന് സര്‍ക്കാര്‍ തന്റെ പഴ്സണല്‍ സെക്യുരിറ്റി ഓഫിസര്‍ ആയി നിയോഗിക്കപ്പെട്ട പൊലീസിന് തോക്ക് നല്‍കുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തിരുന്നു. വിരമിച്ച് കഴിയുമ്പോള്‍ അത് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
പക്ഷേ സുരക്ഷയൊരുക്കല്‍ സര്‍ക്കാരിന്റെ ജോലിയാണ്. ഈയിടെ ഞാന്‍ ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പെട്ടെന്നുളള പ്രതികരണമെന്ന നിലയില്‍ എന്റെ സുരക്ഷാ പൊലീസിനെ പിന്‍വലിക്കാന്‍ പോവുകയാണെന്ന് അറിഞ്ഞു. അങ്ങനെ എന്റെ വായടപ്പിക്കാന്‍ നോക്കേണ്ട. ഇത്രകാലം ജീവിച്ചിരിക്കാമെന്ന് ഞാനാര്‍ക്കും എഴുതിക്കൊടുത്തിട്ടില്ല.
ജഡ്ജിയായിരിക്കുമ്പോള്‍ പറഞ്ഞതുപോലെ ജീവിച്ചിരിക്കുന്ന കാലത്തോളം വെട്ടിത്തുറന്ന് പറയും. എന്തു കൊണ്ടാണ് സുരക്ഷ പിന്‍വലിച്ചതെന്ന് എനിക്കും അത് പിന്‍വലിച്ചവര്‍ക്കും അറിയാം. പിന്‍വലിച്ചത് കൊണ്ട് ഒന്നും കെമാല്‍ പാഷ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിയെ തുടര്‍ന്ന് കെമാൽ പാഷയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പിസ്റ്റലും, പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. വിരമിച്ചതിന് ശേഷവും കുറച്ചു നാള് സുരക്ഷ തുടര്‍ന്നു. എന്നാല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചില പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെ സുരക്ഷ പിന്‍വലിക്കുകയായിരുന്നു.