തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ കെഎസ്ഇബിക്ക് 25 കോടി രൂപയുടെ നാശനഷ്ടം. പലയിടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വൈദ്യുതി നില പുനഃസ്ഥാപിക്കുന്നതിൽ ഫയർഫോഴ്സ് പൊലീസ് എന്നീ വകുപ്പുദ്യോഗസ്ഥരുടെ സഹായം കെഎസ്ഇബി നേടിയിട്ടുണ്ട്.
മെയ് 29ന് കേരളത്തിൽ ആരംഭിച്ച കാലവർഷത്തിൽ ഇരുപത്തിയയ്യായിരം വൈദ്യുതി പോസ്റ്റുകൾ തകരുകയും 250 ട്രാൻസ്ഫോർമറുകൾ കേടാകുകയും ചെയ്തു. മൂവായിരത്തോളം കിലോമീറ്റർ വൈദ്യുതി ലൈനുകൾ തകരാറിലായി. മഴ തുടരുന്നതിനാൽ ഇവ പുനസ്ഥാപിക്കാനുള്ള നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഇതുവരെ കെഎസ്ഇബിക്ക് കഴിഞ്ഞിട്ടില്ല.
വൈദ്യുതി മുടങ്ങിയത് മൂലമുണ്ടായ വരുമാന നഷ്ടം കൂടാതെ കെഎസ്ഇബിക്ക് കാലവർഷക്കെടുതിയിൽ 25 കോടി രൂപയിലധികം നാശനഷ്ടമുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇപ്പോഴും കനത്ത മഴ തുടരുന്നത് വൈദ്യുതിബോർഡിന് വലിയ നഷ്ട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. മഴ തുടരുന്നതിനാൽ വൈദ്യുതി നില പുനസ്ഥാപിക്കാൻ ഫയർഫോഴ്സ് പോലീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും കെഎസ്ഇബി തേടിയിട്ടുണ്ട്.