ഷോളയൂർ (അട്ടപ്പാടി): റോഡ് തകർച്ചയും കാട്ടാനശല്യവും അട്ടപ്പാടിക്കാരുടെ ജീവിതം ദുരിതത്തിലാക്കുന്നത് മന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി അറിച്ച് മദർ സിസ്റ്റർ റിൻസി .ഇന്നലെ ഷോളയൂരിലെത്തിയ മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വാഹനം കടന്നുപോകുമ്പോഴാണു നേരിട്ടു പരാതി പറയാനായി ദീപ്തി കോൺവെന്റിലെ മദർ സിസ്റ്റർ റോഡിലിറങ്ങിയത്.
‘ഞങ്ങടെ റോഡ് കണ്ടോ. ആന കാരണം ഒരു നിർവാഹവുമില്ല ജീവിക്കാൻ. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരാണ്ട് പറ്റില്ല.ഞങ്ങടെ പറമ്പിലൊന്ന് വന്നു കാണണം ആന നശിപ്പിച്ചിട്ടേക്കുന്നത്. ഞങ്ങളെ വീടൊക്കെ കുത്തിപ്പൊളിക്കുവാ.ഇതിനൊരു പരിഹാരമുണ്ടാക്കാതെ പറ്റില്ല.
റോഡിലെ വെള്ളക്കെട്ടുള്ള കുഴികൾ മറികടക്കാൻ മന്ത്രിയുടെ കാർ വേഗത കുറച്ച അവസരത്തിലാണ് മദർ സിസ്റ്റർ വണ്ടി തടഞ്ഞ് പരാതി അറിയിച്ചത്. മന്ത്രി മറുപടി പറയുമുമ്പേ പോലീസും പാർട്ടി പ്രവർത്തകരുമെത്തി സിസ്റ്ററെ വിലക്കി. കാര്യം മനസ്സിലാക്കിയ മന്ത്രി, പ്രസംഗത്തിൽ ആനശല്യത്തെക്കുറിച്ച് വാചാലനായി.