കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തേച്ചൊട്ടിച്ച് സംവിധായകൻ അലി അക്ബർ. ചെന്നിത്തലയുടെ പോസ്റ്റിന് കമന്റായാണ് അലി അക്ബർ കലക്കൻ മറുപടി നൽകിയത്.
പ്രിയ ചെന്നിത്തല ജി. ഒരു കലാകാരൻ തന്റെ ചുറ്റുപാടിൽ നിന്നും ഇന്നലെകളിലെ അനുഭവത്തിൽ നിന്നുമൊക്കെ നാളെയെ നോക്കിയാണ് രചനകൾ നടത്തുന്നത്. അങ്ങനെയാവുമ്പോൾ ഹരീഷ് പറഞ്ഞ കഥയിൽ സ്ത്രീകൾ അമ്പലത്തിൽ പോവുന്നത് കഴപ്പ് തീർക്കാൻ വേണ്ടിയാണ് എന്ന് പറഞ്ഞിരിക്കുന്നു, പറഞ്ഞത് കഥയിലെ കഥാപാത്രമാണ് ആ കഥാപാത്രത്തെ സൃഷ്ടിച്ചത് ഹരീഷ് ആണ്. ആ കഥാ പാത്രത്തിന്റെ ഡയലോഗ് എഴുതിയതും ഹരീഷ് ആണ് അല്ലാതെ കഥാപാത്രം വന്നു ഹരീഷിന്റെ പേനയിൽ കയറി എഴുതിയതല്ല.. വേണ്ട ഹരീഷ് പറഞ്ഞത് പോലെയാണോ അമ്പലത്തിലെ കാര്യങ്ങൾ??? താങ്കളുടെ ഭാര്യയും മുല്ലപ്പൂവൊക്കെ ചൂടി അമ്പലത്തിൽ പോവാറുണ്ടല്ലോ? അവർക്ക് ഹരീഷ് എഴുതിയ ഭാഗം ഒന്ന് വായിച്ചു കേൾപ്പിച്ചുനോക്കിയിട്ട് അതു ശരിയാണ് എന്നൊന്നു അവർ പറഞ്ഞു ഹരീഷിനെ ന്യായീകരിക്കട്ടെ.
ഒരാൾ ഒരു കഥ എഴുതുകയാണ്. ചാത്തൻ വായനയിൽ നിന്ന് മുഖമുയർത്തി ആക്രോശിച്ചു ഫാ… മഹാത്മാവാണത്രേ… രാഷ്ട്ര പിതാവാണത്രേ… രണ്ടു ചെറുപ്പക്കാരികളുടെ കൂടെ ഉടുതുണിയും അഴിച്ചു മറ്റേ പണി ചെയ്തിട്ട് പരീക്ഷണം എന്നും പറഞ്ഞു ന്യായീകരിക്കാൻ വരുന്നോ കിളവൻ.. ചാത്തൻ ആ പുസ്തകം വലിച്ചെറിഞ്ഞു കാർക്കിച്ചു തുപ്പി അകലേക്ക് നോക്കി പിറു പിറുത്തു.
ഇങ്ങിനെ ഒരു കഥ വായിച്ചാൽ എനിക്ക് വേദനിക്കും താങ്കൾക്ക് വേദന ഉണ്ടാവില്ല അല്ലേ. ഓരോ ഹിന്ദു സ്ത്രീയും മീശ വായിച്ചു വേദനിച്ചു… ഒരുപക്ഷെ താങ്കളുടെ കുടുംബം ഒഴികെ. എന്ത് കൊണ്ട്? എന്നും അലി അക്ബർ കമന്റിൽ ചോദിക്കുന്നു.