ഇടുക്കി : ഇടുക്കിയിൽ മഴ ശക്തി പ്രാപിച്ചതോടെ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നുണ്ടായ മുതിരപ്പുഴയാർ കരകവിഞ്ഞതോടെ പഴയ മൂന്നാർ ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന സ്ഥലങ്ങളിലേയ് മാറാൻ ദേവികുളം ആർ.ഡി.ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴ ശക്തി പ്രാപിച്ചതോടെ അടിമാലിയിലെ തലമാലി , കൊന്നത്തടി, കരിമ്പന്‍ സമീപം ചുരുളി എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. തലമാലിയിൽ വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചെക്ക്ഡാം തകർന്നതോടെ ഉണ്ടായ വെള്ളപ്പാച്ചിൽ ടൗണിൽ വരെ എത്തി, കൃഷി നാശം മാത്രമാണ് ഉണ്ടായത്.കൊന്നത്തടിയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് വിടുകളാണ് തകർന്നത്. ചുരുളിയിൽ റോഡ് തകർത്താണ് മഴവെള്ളപ്പാച്ചിൽ ഉണ്ടായത്. സമീപത്തെ വീടിന് മുകളിൽ മണ്ണും ചെളിയും മുടി, വീട്ടിലുണ്ടായിരുന്ന അഞ്ചു പേർ ശബ്റദം കേട്ട ഓടിയ തിനാൽ രക്ഷപെട്ടു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മാട്ടുപെട്ടി ഡാമിന്റെ രണ്ട്ഷട്ടറുകളാണ് തുറന്നത്. ഇതോടെ മുതിരപ്പുഴയാർ കരകവിയുകയും പഴയ മൂന്നാർ വെള്ളത്തിനടിയിലാവുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.വാഹന ഗതാഗതവും തടസപ്പെട്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്.