കൊച്ചി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം കഴിഞ്ഞ സാമ്പത്തിക വർഷം 13.57% സാമ്പത്തിക വളർച്ച നേടി. വിമാനത്താവളത്തിന്‍റെ മൊത്ത വരുമാനം 553.41 കോടിയാണ്. ഓഹരി ഉടമകൾക്ക് 25 % ലാഭവിഹിതം നല്കാനും സിയാൽ വാർഷിക പൊതു യോഗം തീരുമാനിച്ചു.
വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെ കാലവർഷക്കെടുതി ബാധിക്കാതിരിക്കാ പഠനം നടത്തുമെന്നു സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്‌ക്കുള്ള സിയാൽ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ രണ്ടുകോടി 90ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ സിയാൽ എംഡി വി ജെ കുര്യൻ മുഖ്യമന്ത്രിക്ക് കൈമാറി.
മന്ത്രിമാരായ തോമസ് ഐസക്, വി എസ് സുനിൽ കുമാർ, മാത്യു ടി തോമസ് സിയാൽ ഡയറക്ടർ ബോർഡ് അംഗം എംഎ യുസഫ് അലി തുടങ്ങിയവർ സംസാരിച്ചു.