പന്തളം : ശബരിമല യുവതി പ്രവേശന വിധിയെത്തുടർന്ന് പ്രതിക്ഷേധം ശക്തമാകുന്നു. ശബരിമല അയ്യപ്പസേവ സമാജത്തിന്റെ നേതൃത്വത്തിൽ വിവിധ ഹിന്ദു സംഘടനകളെ പങ്കെടുപ്പിച്ച് പ്രതിഷേധ പ്രകടനങ്ങൾ വിവിധ സ്ഥലങ്ങളിൽ നടന്നു. കോഴഞ്ചേരിയിലും, പന്തളത്തും പമ്പഗണപതി ക്ഷേത്രത്തിലും ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പ സേവാ സമാജത്തിനൊപ്പം നാമജപവുമായി തെരുവിലിറങ്ങിയത്.
വിശ്വാസികളുടെ വികാരം മാനിക്കാതെ ആചാരങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലമാണ് വിധിയെ സ്വാധീനിച്ചതെന്ന് ഹിന്ദു സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന നാമജപ പദയാത്രകളിൽ യുവതികൾ അടക്കമുള്ള വരുടെ വൻ ജനപങ്കാളിത്തമുണ്ടായി.ഇന്ന് വൈകിട്ട് 4 ന് പന്തളം കൊട്ടാരം നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികൾക്കും അയ്യപ്പ സേവസമാജം പൂർണ പിന്തുണ നൽകിയിട്ടുണ്ട്.
അതേസമയം ശബരി മല വിഷയത്തിൽ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് അയ്യപ്പ സേവാസമാജം നേരത്തെ വ്യക്തമാക്കിയിരുന്നു.