ന്യൂഡൽഹി: സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല. ഡൽഹിയി ഡൽഹിയിൽ കോൺഗ്രസിന്റെ സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് നേരത്തെ തോല്‍വി ഏറ്റുവാങ്ങുന്നത് എല്‍ഡിഎഫിന്റെ ഒരു ശൈലിയാണെന്നും ചെന്നിത്തല പറഞ്ഞു.
എംഎൽഎമാർക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പോപ്പുലർ ഫ്രണ്ടിന്റെ വോട്ട് വേണ്ടെന്ന് പറയാൻ ചെന്നിത്തല തയ്യാറായില്ല.
അതേസമയം, ഇടുക്കിയും വടകരയും വിട്ടു നൽകില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. സിറ്റിംഗ് സീറ്റുകളും ഘടകക്ഷികൾക്ക് വിട്ടു നൽകില്ല. ഇടുക്കിയിലും വടകരയിലും കോൺഗ്രസ് തന്നെ മത്സരിക്കുമെന്നും മുല്ലപ്പളളി വ്യക്തമാക്കി. സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനം എടുക്കാനായി കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ തുടരുകയാണ്.