ശ്രീനഗർ: ഒരു കാലത്ത് വിഘടനവാദം കൊണ്ട് കുപ്രസിദ്ധി നേടിയ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ മികച്ച പോളിംഗ്. മൂന്ന് മണിവരെയുള്ള കണക്ക് പ്രകാരം 44.90 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2019, 2014 ലെ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം 34. 6 ശതമാനവും 39 ശതമാനവുമായിരുന്നു മണ്ഡലത്തിലെ പോളിംഗ് നില.
ഇത് തന്റെ ആദ്യ വോട്ടാണെന്ന് സോപോറിലെ ഡെലിന ഗ്രാമത്തിൽ താമസിക്കുന്ന 40 കാരനായ മുഹമ്മദ് അസ്ലം പറഞ്ഞു. ഇത്തരത്തിൽ ആദ്യമായി വോട്ട് ചെയ്തതിന് ശേഷം നിരവധി പേരാണ് തിങ്കളാഴ്ച സോപോർ പോളിംഗ് ബൂത്തുകളിൽ നിന്നും പുറത്തിറങ്ങുന്നത്.
മുമ്പ് വോട്ട് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല, ഇത്തവണത്തെ വോട്ട് രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരിനെ തെരഞ്ഞെടുക്കാനാണ് ” -52 കാരനായ ഗുലാം ഖാദിർ ദർസി പറഞ്ഞു.
1998ൽ ബാരാമുള്ളയിൽ 42 ശതമാനമായിരുന്നു പോളിംഗ്. 1999ൽ ഇത് 28 ആയി കുറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ബാരമുള്ളയിൽ വോട്ടിംഗ് ശതമാനം ഇത്രയും ഉയരുന്നത്.















